അനന്തപൂര്‍: പഞ്ചാബ് നഗരത്തില്‍ സ്ഥാപിച്ചിട്ടുള്ള 81 അടിയുള്ള സിഖ് പട്ടാള ചിഹ്നം തീര്‍ത്ഥാടകരുടെയും വിനോദ സഞ്ചാരികളുടെയും ശ്രദ്ധയാകര്‍ഷിക്കുന്നു. പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലും ഇദ്ദേഹത്തിന്റെ മകളും കേന്ദ്രമന്ത്രിയുമായ ഹര്‍സീമ്രത് കൗറും ചേര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഇത് ഉദ്ഘടനം ചെയ്തത്. 81 അടി ഖന്ദ (ഇരുതല മൂര്‍ച്ചയുള്ള വാള്) പഞ്ച പിയറ പാര്‍ക്കിലാണ് സ്ഥാപിച്ചിട്ടുള്ളത്.
42 അടി ഉയരവും 18 അടി വീതിയുമുള്ള ഖന്ദ സ്റ്റെയിന്‍ലസ് സ്റ്റീലിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. മൂന്ന് ടണ്‍ ഭാരമുണ്ട് ഇതിന്. മാര്‍ബിളിലാണ് അടിത്തറ നിര്‍മ്മിച്ചരിക്കുന്നത്. മാര്‍ബിള്‍ അടിത്തറക്ക് 20 ലക്ഷം രൂപ ചെലവായി. സുവര്‍ണ ക്ഷേത്രത്തിന്റെ രാംഗാര്ഹിക ബംഗയെപോലെയുള്ള അടിത്തറയാണിത്.
350 വര്‍ഷം പഴക്കമുള്ള ചരിത്രനഗരത്തിന്റെ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സ്ഥാപനദിനാഘോഷം കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഒമ്പതാമത്തെ സിഖ് ഗുരു തേജ് ബഹാദൂറാണ് 1665 ജൂണ്‍ 19ന് നഗരത്തിന്റെ തറക്കല്ലിട്ടത്. ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, മന്ത്രിമാരായ മനേക ഗാന്ധി, ഹര്‍സീമ്രത് കൗര്‍, ഹരിയാന ഗവര്‍ണര്‍ കപ്താന് സിങ് സോളങ്കി, മുഖ്യന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ, ഛത്തിസ്ഗഡ് ഗവര്‍ണര്‍ ലാല്‍ജി ഠണ്ടന് എന്നിവരും ആഘോഷങ്ങളില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: