ന്യൂദല്‍ഹി: റംസാന് മാസത്തിന്റെ വിശുദ്ധിയിലേക്ക് കടന്ന രാജ്യത്തെ മുസ്്ലീം സഹോദരങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസ നേര്‍ന്നു. റംസാന് മാസം സകലരുടെയും ജീവിതത്തില്‍ സമാധാനവും സന്തോഷവും കൊണ്ടുവരട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. ഇംഗ്ലീഷിലും ഉറുദുവിലുമായിരുന്നു പ്രധാനമന്ത്രിയുടെ ആശംസാ സന്ദേശങ്ങള്‍ പുറത്തിറങ്ങിയത്.
വിശുദ്ധമാസം ഐക്യത്തിന്റെയും ഒരുമയുടെയും സന്ദേശം സമൂഹത്തില്‍ പ്രചരിപ്പിക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു. ഇന്ന് മുതലാണ് റംസാന് വ്രതം ആരംഭിച്ചത്. പകല്‍ അന്നപാനീയങ്ങള്‍ വെടിഞ്ഞ് രാവിനെ പ്രാര്ത്ഥനാനിരതമാക്കി ഒരുമാസക്കാലം ഇനി വിശ്വാസികള്‍ ആത്മീയതയുടെ വഴിയില്‍ സ്വയം സമര്‍പ്പിക്കും. ശരീരത്തിനൊപ്പം മനസ്സിന്റെ കൂടി വിശുദ്ധി കൈവരിക്കലാണ് പുണ്യമാസം ലക്ഷ്യം വെയ്ക്കുന്നത്.
ദയയുടെയും അനുഭാവത്തിന്റെയും കാരുണ്യത്തിന്റെയും വിത്തുകള്‍ മനുഷ്യമനസില്‍ വിതയ്ക്കുന്നതിനായി പ്രവാചകന് ആഹ്വാനം ചെയ്ത സക്കാത്തും റംസാന് മാസത്തിലെ മറ്റൊരു പുണ്യപ്രവര്‍ത്തിയായി വിശ്വസിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: