മുംബൈ: മഹാരാഷ്ട്രയില്‍ പൊതുസ്ഥാലത്ത് തുപ്പാനൊരുങ്ങുന്നതിന് മുമ്പ് കീശയില്‍
പണമുണ്ടോയെന്ന് നോക്കണം. അല്ലെങ്കില്‍ കുഴഞ്ഞു പോകും. സംസ്ഥാനത്ത് പൊതുസ്ഥലത്ത് തുപ്പുന്നതിനെതിരെ കര്‍ശന നിയമം കൊണ്ടു വരാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നതാണ് ഇതിന് കാരണം.
പുതിയ നിയമ പ്രകാരം പിഴയോടു കൂടിയ നിര്‍ബന്ധിത സാമൂഹ്യ സേവനങ്ങളാണ് പൊതുസ്ഥാലത്ത് തുപ്പുന്നവര്‍ക്കുള്ള ശിക്ഷ. ആദ്യ തവണ പിടിക്കമ്പോള് അപരാധിക്ക് 1000 രൂപ പിഴയും ഒരു ദിവസത്തേക്ക് സര്‍ക്കാര്‍ ആശുപത്രിയിലോ സര്‍ക്കാര്‍ ഓഫീസുകളിലോ സാമൂഹ്യ സേവനവുമാണ് ശിക്ഷയായി നല്‍കുക.
തെറ്റ് ആവര്‍ത്തിക്കപ്പെട്ടാല്‍ പിഴ 3000 രൂപയിലേക്കും കൂടാതെ മൂന്നു ദിവസം സാമൂഹ്യ സേവനത്തിലേക്കും വര്‍ദ്ധിപ്പിക്കും. മൂന്നാം തവണയും പിടിക്കപ്പെട്ടാല്‍ 5000 രൂപയും അഞ്ചു ദിവസം സേവനവുമാണ് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: