ന്യൂദല്‍ഹി: മകള്‍ക്ക് നോര്‍ത്ത് ഈസ്റ്റ് ക്വോട്ട ഉപയോഗിച്ച് മെഡിക്കല്‍ കോളേജില്‍ സീറ്റ് വാങ്ങിക്കൊടുത്തെന്ന ട്വിറ്റര്‍ ആരോപണത്തിനെതിരെ രൂക്ഷ പ്രതികരണവുമായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. തന്റെ മകള്‍ അഭിഭാഷകയാണെന്നും അവള് ഓക്സ്ഫാര്‍ഡ് സര്‍വകലാശാലയില്‍ നിന്നാണ് ബിരുദമെടുത്തതെന്നും ആരോപണം ശുദ്ധ നുണയാണെന്നും സുഷമ ട്വീറ്റ് ചെയ്തു.
സുഷമ സഹായങ്ങള്‍ നല്‍കുന്നതിനും കൊടുക്കുന്നതിനും അപരിചിതയല്ലെന്നും അവരുടെ മകള്‍ അങ്ങനെയാണ് മെഡിക്കല്‍ കോളേജിലെ നോര്‍ത്ത് ഇസ്റ്റ് ക്വോട്ടയില്‍ പഠിച്ചതെന്നും ആയിരുന്നു ട്വീറ്റ്. ‘പാക്കോയഡ് ‘ എന്ന അക്കൗണ്ടില്‍ നിന്നാണ് ട്വീറ്റ് വന്നത്. അലഞ്ഞു തിരിഞ്ഞു വന്നൊരു ട്വീറ്റിന് സുഷമ മറുപടി നല്‍കിയത് കണ്ട് ട്വിറ്റര്‍ ഉപയോക്താക്കള്‍ അത്ഭുതപ്പെട്ടു. സംഭവം പലരും റീട്വീറ്റ് ചെയ്യാന്‍ തുടങ്ങിയതോടെ ‘പാക്കോയഡ് ‘ എന്ന അക്കൗണ്ട് അപ്രത്യക്ഷമായി. പട്ടി കുരയ്ക്കുന്നത് കേട്ട് അസ്വസ്ഥയാകേണ്ടെന്നാണ് ട്വിറ്ററിലെ പിന്തുണക്കാര് സുഷമയാട് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: