ജനമനസ്സില്‍ ഭീതിനിറച്ച് വിജയം കൊയ്യാമെന്ന് കരുതുന്ന വിപ്ലവത്തിന്റെ അരാജകസന്തതികള് വടക്കേ ഇന്ത്യയില്‍ അട്ടിമറികള്‍ നടത്തി ജനങ്ങളെ കൊന്നൊടുക്കുമ്പോള്‍ ഒരു കുറ്റബോധവും കേരളത്തിലെ ഇവറ്റകള്‍ക്ക് തോന്നാറില്ല.
ആഭ്യന്തര യുദ്ധത്തിനുവേണ്ടി ചൈന സജ്ജരാക്കിവിട്ട മാവോ പടയാളികളുടെ ജനാധിപത്യ പൊയ്മുഖങ്ങള്‍ക്ക് ഇവിടെ ഒരു സ്ഥാനവുമില്ലെന്ന് മനസിലായതോടെ തീവ്രമുഖത്തെ കൂട്ടുപിടിച്ചിരിക്കുന്നു. മാവോയിസമാണ് ചൈനയെ വികസിപ്പിച്ചതെന്ന് മീഡിയായിസത്തിലൂടെ ഇവര്‍ ഊറ്റംകൊള്ളുന്നു. പക്ഷെ ലോകവ്യാപാര കരാറില്‍ ഒപ്പിടുന്നതിന് മുമ്പ് ചൈനയുടെ സ്ഥിതി എന്താണെന്ന് നമുക്കറിയാം.
വിലപേശി നേടിയെടുത്ത ആ കരാറിലൂടെ ലോകകച്ചവടത്തിനായി വാതിലുകള്‍ തുറന്നിട്ടു. എന്നിട്ട് തങ്ങളുടെ ആജ്ഞാനുവര്‍ത്തികളെ ഉപയോഗിച്ച് ഭാരത തൊഴില്‍മേഖലയില്‍ സമരങ്ങള്‍ നടത്തി തൊഴില്‍ശാലകള്‍ അടച്ചുപൂട്ടിച്ചു. കേന്ദ്രസര്‍ക്കാരില്‍ സ്വാധീനം ചെലുത്തി ഭരണചക്രത്തെ തളര്‍ത്തിയിട്ടു. ലോകവ്യാപാരകരാറില് ആദ്യം ഒപ്പിട്ട ഇന്ത്യ ഇപ്പോഴും ദരിദ്രമായി തുടരുന്നു. 1990 നുശേഷം ഇതാണ് രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്.
ഇന്ദിരാഗാന്ധിക്കുശേഷം ശക്തമായൊരു ഭരണസംവിധാനം ഇപ്പോള്‍ ഇവിടെ നിലവില്‍വന്നു എന്ന് മനസിലാക്കിയ ചൈന ‘അനുകൂലികള്‍’ മീഡിയായിസത്തിലൂടെ മാവോയിസത്തെ മഹത്വവല്ക്കരിക്കാന് ശ്രമിക്കുന്നു. ഇനി ക്ഷമിക്കാന്‍ കഴിയില്ല. ഈ ചതിയന്മാരെ അടിച്ചമര്‍ത്തുകതന്നെ വേണം.
മോഹന്‍കുമാര്‍ പോത്തന്‍കോട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: