കര്‍ഷകരുടെ ദുരിതം നേരിട്ടുകാണാന്‍ രാഹുല്‍ഗാന്ധി ഗ്രാമങ്ങളിലേക്കിറങ്ങിച്ചെല്ലുന്നത് വാസ്തവത്തില്‍ പ്രോത്സാഹിക്കപ്പെടേണ്ടതാണ്. അങ്ങനെയെങ്കിലും രാജ്യത്തെ കാണട്ടെ, ഗ്രാമീണ ജനതയെ അറിയട്ടെ. അരനൂറ്റാണ്ടുകാലത്തിലേറെ രാജ്യം ഭരിച്ചത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്.
ആ പാര്‍ട്ടി കര്‍ഷകരുടെ അവസ്ഥ എവിടെയെത്തിച്ചു എന്നറിയാനാണദ്ദേഹത്തിന്റെ സന്ദര്‍ശനം. കഴിഞ്ഞ പത്തുവര്‍ഷത്തെ യുപിഎ ഭരണകാലത്ത് മാത്രം രണ്ടുലക്ഷം കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. അതിന്റെ പാപഭാരം കോണ്‍ഗ്രസിനല്ലാതെ മറ്റാര്‍ക്കാണ്? വിദര്‍ഭ പാക്കേജ് എന്നുപറഞ്ഞ് അനുവദിച്ച സഹസ്രകോടികള്‍ പോലും കര്ഷകരിലെത്തിയില്ല. ജലസേചനത്തിന് അനുവദിച്ച പതിനായിരക്കണക്കിന് കോടി രൂപ മഹാരാഷ്ട്ര മന്ത്രിമാര്‍ അടിച്ചുമാറ്റി. കര്ഷകന് കൃഷിക്കു വെള്ളം കിട്ടിയുമില്ല.
കര്‍ഷക ആത്മഹത്യക്ക് തുടക്കമിട്ടത് തന്നെ കോണ്‍ഗ്രസ് ഭരണകാലത്താണ്. ഇപ്പോഴത് ലക്ഷങ്ങള്‍ കവിഞ്ഞു. അതിനെക്കുറിച്ചു പഠിക്കാനാവും രാഹുല്‍ജിയുടെ കര്‍ഷക സന്ദര്‍ശനം. അതിന് അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്.
കെ.വി.സുഗതന്, ആലപ്പുഴ
പ്രതികരിക്കാൻ ഇവിടെ എഴുതുക: