ചരിത്രപുരുഷന്മാരെ അവഹേളിക്കരുതെന്ന സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ എന്തും വിളിച്ചുകൂകാമെന്ന അവസ്ഥയാണിന്നുള്ളത്. എനിക്കിഷ്ടപ്പെട്ടവരെ പുകഴ്ത്തുകയും ഇഷ്ടമില്ലാത്തവരെ തരംതാഴ്ന്ന തരത്തില്‍ നിന്ദിക്കുകയും ചെയ്യുന്നവര്‍ നമ്മുടെ ഇടയില്‍ ധാരാളമുണ്ട്.
നേതാക്കളാണെങ്കില്‍ തമ്മില്‍ തമ്മില്‍ ചെളിവാരി ഉയരുകയും സ്വയം ചെളി ദേഹത്തേല്ക്കുകയും ചെയ്യുന്നത് കാണാം. സ്വാതന്ത്ര്യം ആരേയും അപമാനിക്കാനുള്ള അവകാശം നല്‍കുന്നില്ലെന്ന് സുപ്രീംകോടതി പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്.
എന്നാല്‍ കോടതികളെയും ന്യായാധിപന്മാരെയും നിശിതമായി വിമര്‍ശിക്കുകയും കോടതി അലക്ഷ്യമുണ്ടാകുമ്പോള് ശിക്ഷ അനുഭവിക്കാനും തയ്യാറെടുപ്പിലാണ് ഒരു കൂട്ടര്. അതൊരു പത്രവാര്‍ത്തയാകുന്നത് അവര്‍ക്കിഷ്ടമാണ്.
സല്മാന് ഖാനിന്റെ ശിക്ഷ സ്റ്റേ ചെയ്തതിലും ജയലളിതയെ കോടതി കുറ്റവിമുക്തയാക്കിയതിലും ധാരാളം ആളുകള്‍ക്ക് അമര്‍ഷമുണ്ട്. കോടതി അലക്ഷ്യമാകുമോ എന്നു പേടിച്ചിവര് ഒന്നും മിണ്ടുന്നില്ലെന്നുമാത്രം. എന്നാല്‍ എത്രയോ നല്ല വിധികളുണ്ടാകുമ്പോള്‍ എന്തുകൊണ്ടാണിവര്‍ കോടതികളേയും ജഡ്ജിമാരേയും പുകഴ്ത്തി പറയാത്തത്?
കോടതിക്കു പറ്റിയ തെറ്റിന് മനോഹര്‍ കിണി സ്വന്തം ശമ്പളത്തില്‍ നിന്നും ലക്ഷം നല്കാന് ഉത്തരവു നല്‍കിയത് ഇക്കൂട്ടര്‍ വായിച്ചോ ആവോ? ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ ചരിത്രപുരുഷന്മാരെയും കോടതികളെയും കണ്ണുംപൂട്ടി അവഹേളിക്കുന്നത് നീതിക്കെതിരെയുള്ള വെല്ലുവിളിയായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: