1971-72 കാലം. പാലക്കാട്ട് വേണു ഏട്ടന്റെ ബന്ധു ഗൃഹം. ഠേംഗ്ഡിജിയും വേണുഏട്ടന്റെ അച്ഛനും (നിലമ്പൂര്‍ കോവിലകം വലിയ തമ്പുരാന് കൊച്ചുണ്ണി തിരുമുല്‍പ്പാട്) ചില സംഘബന്ധുക്കളും സംഭാഷണങ്ങളിലാണ്. വേണു ഏട്ടന് എല്ലാം ശ്രദ്ധിച്ച് അകത്തും പുറത്തും കാര്യങ്ങള്‍ നോക്കുന്നു. അത്താഴം കഴിഞ്ഞേ എല്ലാവരും പിരിയുകയുള്ളൂ. ബഹുമാനത്തോടും സ്നേഹത്തോടുംകൂടി വേണു ഏട്ടന്റെ അച്ഛനും ഠേംഗ്ഡിജിയും പെരുമാറുന്നതുകണ്ട് എനിക്ക് അത്ഭുതം തോന്നി.
ഠേംഗ്ഡിജിയെ അടുത്തുപരിചയപ്പെടുന്ന ആ നിമിഷങ്ങള്‍ അതുപോലെ ഇന്നും മനസ്സിലുണ്ട്. പിന്നീട് വിശാലഹിന്ദു സമ്മേളനകാലത്ത് എറണാകുളം കാര്യാലയത്തില്‍ താമസിക്കുമ്പോള്‍ ഠേംഗ്ഡിജിയുമായി കൂടുതല്‍ അടുത്തിടപഴകുവാന്‍ സാധിച്ചു. ഭക്ഷണം കഴിഞ്ഞ് നടത്തവും സംസാരവും.”Venu’s family members they never treated me a guest!” ഠേംഗ്ഡിജിയുടെ വാക്കുകള്‍. വേണുഏട്ടന്റെ കുടുംബം മുഴുവന്‍ സംഘമയമായി. ഇന്ന് ഉത്തരവാദിത്വമുള്ള പ്രവര്‍ത്തകര്‍ക്കും പ്രചാരകന്മാര്ക്കും സ്വകുടുംബത്തെ എത്രകണ്ട് സംഘമയമാക്കാന് കഴിഞ്ഞു? ചിന്തിക്കുക.
കാര്യാലയങ്ങളില്‍ നിസ്സാരകാര്യങ്ങളാല്‍ തളര്‍ന്നും തകര്‍ന്നുമിരിക്കുന്ന കൗമാരം വിട്ട കാര്യകര്‍ത്താക്കള്‍ക്ക് ഉശിരും ഉണര്‍വും പകര്‍ന്നുകൊടുക്കുന്ന വേണു ഏട്ടന്റെ വാക്കുകള്‍ നാമെല്ലാം കേട്ടിരിക്കും.
വടക്കന്തറ പഴയ കാര്യാലയം. താഴ്വരയിലെ ബഞ്ചില്‍ രാധാകൃഷ്ണനെന്ന മുഖ്യശിക്ഷക് അലസനായി കിടക്കുന്നു. ”എന്താ രാധാകൃഷ്ണന്…?” വേണുഏട്ടന് കുശലപ്രശ്നമാരംഭിച്ചു.
രാധാകൃഷ്ണന് മനപ്രയാസങ്ങളുടെ കെട്ടഴിച്ചു. എല്ലാം കേട്ട് വേണുവേട്ടന്റെ അല്‍പ്പം ചില വാക്കുകള്‍. അവസാനം വേണുവേട്ടന് പറയുകയാണ്.
”രാധാകൃഷ്ണാ…. നമ്മളല്ലേ ഇതൊക്കെ ചെയ്യുവാനുള്ളൂ…? നമ്മല്ലാതെ ആരാ ഇതൊക്കെ ചെയ്യുക…..”
പിന്നെ രാധാകൃഷ്ണന് അടങ്ങി ഇരിക്കാന്‍ കഴിഞ്ഞില്ല. ട്രൗസറിട്ട് ദണ്ഡയുമെടുത്ത് നേരം വൈകിയ കുറ്റബോധത്തോടെ ഓടിപ്പോകുന്ന രാധാകൃഷ്ണനെ സാകൂതം നോക്കിനില്ക്കുന്ന വേണു ഏട്ടന്! 1984. ജയഭാരത് പ്രിന്റിംഗ് കമ്പനിയുടെ വാര്‍ഷികപൊതുയോഗം. തന്റെ അടുത്തബന്ധം മുന്‍ പ്രചാരകനുമായിരുന്ന മാനേജിങ് ഡയറക്ടര്‍, സംഘതീരുമാനത്തെ വകവെക്കാതെ സംസാരിക്കുന്നു! വേണു ഏട്ടന് ശരിക്കും കൂക്കിവിളിച്ചു! ആ യോഗത്തിനുശേഷം മാനേജിങ് ഡയറക്ടര്‍ മാറി. ആഴ്ചകള്‍ക്കുശേഷം ആ ബന്ധുവിനെ വീട്ടില്‍ പോയി കണ്ടു. ബന്ധു മുഖം തിരിച്ചെങ്കിലും വേണു ഏട്ടനുണ്ടോ വിടുന്നു. തന്നെക്കാള്‍ മുതിര്‍ന്ന ആളായതിനാല്‍ ആദ്യം നിര്‍വ്യാജം ക്ഷമ ചോദിച്ചു. പിന്നീട് കുറെ സംസാരിച്ചു. ചിരിച്ചു പിരിഞ്ഞു.
എത്ര വലിയവനായാലും സംഘ തീരുമാനം അനുസരിക്കാന്‍ ബാദ്ധ്യസ്ഥനാണെന്നും വ്യക്തിബന്ധവും സംഘബന്ധവും രണ്ടല്ല ഒന്നുതന്നെയാണെന്നും സ്വജീവിതംകൊണ്ട് സന്ദേശമാക്കിയ വേണുഏട്ടന്!
സ്വദേശത്തും വിദേശങ്ങളിലും തൊഴിലാളി നേതാക്കന്മാര് സമ്മേളനാവസരങ്ങളില് ഉല്ലാസമായി ലഹരിയിലമരുമ്പോള്‍ മാറി നിന്ന് അവരുടെ ചേഷ്ടകള്‍ കണ്ട് രസിക്കുന്ന വേണു ഏട്ടന്. “Venuji…. atleast fifty….” (50 m ‘ (50 ാഹ)എന്ന് കുടിക്കാന്‍ ‘സ്നേഹപൂര്‍വം ക്ഷണിക്കുമ്പോള്‍, സൗഹൃദം വിടാതെ നിരസിക്കുന്ന വേണു ഏട്ടന്!
മസ്ദൂര്‍ ഗീതം തര്‍ജ്ജമ ചെയ്ത് വികലമാക്കിയ എന്നെ പിന്നീട് പരമേശ്വര്‍ജി ‘ബ്രഷ് അപ്’ ചെയ്ത് മനോഹരമാക്കിയത് ശ്രദ്ധിക്കാനുപദേശിച്ചു. എന്നിലെ കവിതാ വാസന വളര്‍ത്തി വേണുവേട്ടന്.
പഠനകാലത്ത് എറണാകുളം ടിഡി റോഡ് കാര്യാലയത്തില്‍ താമസിക്കുന്ന നാളുകള്‍. മാധവജി, വേണു ഏട്ടന്, ഹരിയേട്ടന് എന്നിവരെയൊക്കെ ‘യാത്രയയക്കല്‍’ അന്ന് നല്ല അനുഭവമായിരുന്നു. ബോട്ട് ജെട്ടി, റെയില്‍വേ സ്റ്റേഷന്, ബസ് സ്റ്റാന്റ് എന്നിവിടങ്ങളിലേക്ക് അവരുടെ ബാഗ് സൈക്കിള്‍ ക്യാരിയറില്‍ വച്ച് കൂടെ നടന്നുപോകും. അപ്പോള്‍ കിട്ടുന്ന അറിവുകള്‍ എത്ര മധുരതരമായരിക്കുമെന്നോ! യാത്രാനുഭവങ്ങള്‍, അടുത്തുവായിച്ച പുസ്തകങ്ങള്‍, പരിചയപ്പെട്ട പുതിയ വ്യക്തികള്‍….! അങ്ങനെ എന്തെല്ലാം…..!
പഠനം കഴിഞ്ഞ് തൊഴിലില്‍ പ്രവേശിച്ച്, വിശാലഹിന്ദു സമ്മേളനത്തിനുശേഷം, വിവാഹ നിര്‍ബന്ധം കൂടി വന്നപ്പോള്‍ എന്റെ നരയ്ക്കുന്ന തല കണ്ട് മുടി ഡൈ ചെയ്യണമെന്നും ‘ഠൃൗല ഠീില’ നല്ലതാണെന്നു കേട്ടിട്ടുണ്ടെന്നും ഉപദേശിച്ച വേണു ഏട്ടന്!
പരിചയപ്പെടുത്തുമ്പോള്‍, ‘ഇയാള്‍ എന്റെ അച്ഛന്റെ അച്ഛന്റെ മകന്റെ മകനാ’ണെന്നു പറഞ്ഞ് കേള്‍വിക്കാരെ കുഴക്കിച്ചിരിപ്പിക്കുന്ന വേണു ഏട്ടന്!
85-ാം വയസ്സില്‍ സ്കൂട്ടറില്‍ എറണാകുളം ടിഡി റോഡ് ശാഖയില്‍ പോയി, ബാഡ്മിന്റണ്‍ കളിയും പ്രാര്‍ത്ഥനയും കഴിഞ്ഞ് അവിടെ പഴയ ഒരു സ്വയംസേവകന്റെ വീട്ടില്‍ പോയി ചായ കഴിച്ച് കുടുംബാംഗങ്ങളെയെല്ലാം അന്വേഷിച്ച് എന്നെയും അവര്‍ക്കൊക്കെ പരിചയപ്പെടുത്തുമ്പോള്‍ ഒരു ‘കാര്യവാഹി’ന്റെ ഉത്സാഹം തുളുമ്പുന്ന വേണു ഏട്ടന്..!
91-ാം വയസ്സിലേക്ക് പ്രവേശിച്ച്, പ്രചാരക ജീവിതം ആസ്വദിക്കുന്ന വേണു ഏട്ടാ,… അങ്ങേക്ക് വയസ്സനാകാന്‍ പറ്റില്ല.
“You are 90 years young”!
പ്രതികരിക്കാൻ ഇവിടെ എഴുതുക: