ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടിയിലെ പിളര്‍പ്പിനുത്തരവാദി അരവിന്ദ് കേജ്രിവാളാണെന്ന് ജനാഭിപ്രായം. ഹിന്ദുസ്ഥാന്‍ ടൈംസ് പത്രം ദല്‍ഹി നിവാസികള്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ പിളര്‍പ്പ് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പ്രതിച്ഛായയെ കാര്യമായി ബാധിച്ചുവെന്ന് 81.89 ശതമാനം പേര് വിശ്വസിക്കുന്നു, മാത്രമല്ല 48.76 ശതമാനവും പിളര്‍പ്പിനു കാരണക്കാരനായി കാണുന്നത് അരവിന്ദ് കേജ്രിവാളിനെയാണ്. 2.129 ശതമാനം പേര് പ്രശാന്ത് ഭൂഷണിനെ കുറ്റപ്പെടുത്തുമ്പോള്‍ 10.79 ശതമാനം കേജ്രിവാളിന്റെ സില്ബന്തികളാണ് കാരണക്കാരെന്നു പറയുന്നു. 16.63 ശതമാനം പേര് പറയുന്നത് എല്ലാവരും കുറ്റക്കാരാണെന്നാണ്.
കേജ്രിവാള് പാര്‍ട്ടിയെ തന്റെ മാത്രം സ്വത്താക്കാന്‍ ശ്രമിക്കുന്നുവെന്ന് കുറ്റപ്പെടുത്തുന്നുണ്ട്, സര്‍വേയില്‍ പങ്കെടുത്ത 79.66 ശതമാനം പേര്! എഎപിയെ ഒറ്റയാള്പ്പാര്ട്ടിയായി നിലനിര്‍ത്താനാണ് കേജ്രിവാള് ആഗ്രഹിക്കുന്നതെന്ന് അവര്‍ പറയുന്നു. എന്നാല്‍ 16.08 ശതമാനം പേര് ഇതിനോട് വിയോജിക്കുന്നു. പാര്‍ട്ടിയിലെ ഈ തര്‍ക്കവും തകരാറുകളും സര്‍ക്കാരിന്റെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് 81.7 ശതമാനം പേരും അഭിപ്രായപ്പെടുന്നു.
ഒരു മാസത്തെ സര്‍ക്കാര്‍ പ്രകടനത്തെ വിലയിരുത്തിക്കൊണ്ട് സര്‍വേയില്‍ പങ്കെടുത്തവരില്‍ 55.61 ശതമാനം പറയുന്നത് വളരെ മോശം എന്നാണ്. 17.17 ശതമാനം ശരാശരിയെന്നു വിലയിരുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: