ന്യൂദല്‍ഹി: സ്വതന്ത്രഭാരതം കണ്ട ഏറ്റവും മികച്ച വാഗ്മിയും രാജ്യതന്ത്രജ്ഞനും മുന്‍പ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അടല്‍ബിഹാരി വാജ്പേയിക്ക് രാഷ്ട്രത്തിന്റെ ആദരം. ഇന്നലെ വൈകിട്ട് നടന്ന ലളിതമെങ്കിലും സമ്പന്നവും പ്രൗഢവുമായ ചടങ്ങില്‍ വച്ച് രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി വാജ്പേയിക്ക് ഭാരതരത്ന പുരസ്കാരം സമര്‍പ്പിച്ചു.
വാജ്പേയിയുടെ വസതിയില്‍ നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍രാഷ്ട്രപതി ഡോ. എപിജെ അബ്ദുള്‍ കലാം, ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് സുരേഷ് ജോഷി, സഹസര്‍കാര്യവാഹ് കൃഷ്ണ ഗോപാല്‍, ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍.കെ. അദ്വാനി, മുന്‍പ്രധാനമന്ത്രി ഡോ, മന്മോഹന് സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്, മുതിര്‍ന്ന കേന്ദ്രമന്ത്രിമാര്‍, നിരവധി മുഖ്യമന്ത്രിമാര്‍, രാഷ്ട്രീയ നേതാക്കള്‍, വാജ്പേയിയുടെ കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയാണ് ഭാരതരത്ന. ഭാരതാംബയ്ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച അടല്‍ജിയ്ക്ക് ഭാരതരത്ന നല്‍കാനാകുകയെന്ന വലിയ സൗഭാഗ്യമാണ് നമുക്ക് ലഭിച്ചത്. മോദി പറഞ്ഞു. ഒാരോ നിമിഷവും രാജ്യത്തിനു വേണ്ടി മാറ്റിവച്ച, ഓരോ നിമിഷവും രാജ്യത്തെപ്പറ്റി ചിന്തിച്ച വ്യക്തിത്വമാണ് അദ്ദേഹം. തന്നെപ്പോലെയുള്ള ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ക്ക് വാജ്പേയി വലിയ പ്രചോദനമാണ്. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: