ന്യൂദല്‍ഹി: വിദേശകാര്യവക്താവായി വികാസ് സ്വരൂപ് നിയമിതനാകും. സയ്യിദ് അക്ബറുദ്ദീന്‍ വിദേശകാര്യമന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ച ഒഴിവിലാണിത്. നിലവില്‍ ഐക്യരാഷ്ട്രസഭയുമായി ബന്ധപ്പെട്ട രാഷ്ട്രീയകാര്യ ജോയിന്റ് സെക്രട്ടറിയാണ് വികാസ്. ഏപ്രില്‍ 18ന് അദ്ദേഹം പുതിയ ചുമതലയേറ്റെടുക്കും.
1986ലാണ് വികാസ് സ്വരൂപ് വിദേശകാര്യ സര്‍വീസില്‍ പ്രവേശിച്ചത്. നരേന്ദ്രമോദി പ്രധാനമന്ത്രി പദമേറ്റതോടെ വിദേശരാജ്യങ്ങളുമായുള്ള നയതന്ത്ര ഇടപെടലുകള്‍ വലിയ തോതില്‍ വര്‍ധിച്ചിരുന്നു. അതിനാല്‍തന്നെ കൂടുതല്‍ ഉത്തരവാദിത്ത പൂര്‍ണമായ ദൗത്യങ്ങളാവും വികാസിനെ കാത്തിരിക്കുക.
2011 ഡിസംബറിലാണ് സയ്യിദ് അക്ബറുദ്ദീന്‍ വിദേശകാര്യമന്ത്രാലയത്തിലെ വക്താവ് സ്ഥാനത്തെത്തുന്നത്. സോഷ്യല്‍മീഡിയയിലൂടെ അതിവേഗത്തില്‍ വിദേശകാര്യമന്ത്രാലയ നിലപാടുകള്‍ മാധ്യമങ്ങള്‍ക്കും ജനങ്ങളിലേക്കും എത്തിച്ചതിന്റെ സംതൃപ്തിയുമായാണ് അക്ബറുദ്ദീന്‍ പദവി ഒഴിയുന്നത്.
പദവിയിലേക്കാണ് അക്ബറുദ്ദീന്‍ സ്ഥാനക്കയറ്റം. ഇന്തോ-ആഫ്രിക്ക ഫോറം സമ്മിറ്റിന്റെ ചീഫ് കോര്‍ഡിനേറ്ററെന്ന ഉന്നതപദവിയും അദ്ദേഹത്തിന് ലഭിക്കും. പദവിയിലേക്കാണ് അക്ബറുദ്ദീന്‍ സ്ഥാനക്കയറ്റം. ഇന്തോ-ആഫ്രിക്ക ഫോറം സമ്മിറ്റിന്റെ ചീഫ് കോര്‍ഡിനേറ്ററെന്ന ഉന്നതപദവിയും അദ്ദേഹത്തിന് ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: