ന്യൂദല്‍ഹി: യോഗേന്ദ്രയാദവിനെയും പ്രശാന്ത്ഭൂഷണെയും ദേശീയ എക്സിക്യൂട്ടീവില്‍ നിന്നും പുറത്താക്കാന്‍ ഉറച്ച് അരവിന്ദ് കേജ്രിവാളും സംഘവും മുന്നോട്ട്. ഇരുവരെയും ദേശീയ സമിതിയില്‍നിന്നും പുറത്താക്കണമെന്ന കര്‍ശനനിലപാടിലാണ് ദല്‍ഹി മുഖ്യമന്ത്രിയും പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കേജ്രിവാള്. യാദവും ഭൂഷണും പാര്‍ട്ടിയില്‍ തുടരുന്നിടത്തോളം കാലം പാര്‍ട്ടിയുമായി ബന്ധപ്പെട്ട യാതൊരു ചുമതലകളും പ്രവര്‍ത്തനങ്ങളും താന്‍ നടത്തില്ലെന്നും കേജ്രിവാള് മറ്റുനേതാക്കളെ അറിയിച്ചുകഴിഞ്ഞു.
യാദവിനെയും ഭൂഷണെയും പുറത്താക്കിക്കൊണ്ട് 28ന് ദേശീയ കൗണ്‍സിലില്‍ അവതരിപ്പിക്കാനുള്ള പ്രമേയം കേജ്രിവാള് പക്ഷം തയ്യാറാക്കിയിട്ടുണ്ട്. പ്രമേയം വോട്ടിനിട്ട് പാസാക്കുന്നത് തടയുന്നതിനായി ദേശീയ കൗണ്‍സിലിന് തലേദിവസം ദേശീയ കൗണ്‍സിലിലെ തങ്ങളുടെ കൂടെയുള്ള നേതാക്കളുടെ യോഗം വിളിച്ച് ശക്തി തെളിയിക്കാന്‍ മറുഭാഗവും തീരുമാനിച്ചതോടെ പാര്‍ട്ടിയിലെ ഭിന്നത പിളര്‍പ്പിലേക്ക് വഴിമാറുമെന്ന് ഉറപ്പായിക്കഴിഞ്ഞു. പാര്‍ട്ടിയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനായി രാഷ്ട്രീയകാര്യസമിതി യോഗം ഇന്നലെ വൈകിട്ട് കേജ്രിവാളിന്റെ വീട്ടില്‍ നടന്നെങ്കിലും നടപടികളുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തില്‍ മാറ്റമുണ്ടായിട്ടില്ല.
പാര്‍ട്ടിയുടെ 21അംഗ ദേശീയ എക്സിക്യൂട്ടീവില്‍ നിന്ന് തങ്ങളെ ഒഴിവാക്കാനുള്ള കേജ്രിവാള് പക്ഷത്തിന്റെ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് ഭൂഷണും യോഗേന്ദ്രയാദവും ഇതിനകം തന്നെ തങ്ങളോടൊപ്പമുള്ളവരോട് വ്യക്തമാക്കിക്കഴിഞ്ഞു. പിളര്‍പ്പ് ഒഴിവാക്കാനായി പാര്‍ട്ടി ലോക്പാര് അഡ്മിറല്‍ രാംദാസ് നടത്തിയ അനുരഞ്ജന ശ്രമങ്ങളും പരാജയപ്പെട്ടിട്ടുണ്ട്. ഒരുമണിക്കൂറോളം നേരം മുന്‍ നാവികസേന മേധാവികൂടിയായ രാംദാസ് നടത്തിയ ചര്‍ച്ചകളില്‍ യാദവിനെയും പ്രശാന്ത് ഭൂഷണെയും പുറത്താക്കണമെന്ന നിലപാടില്‍ നിന്ന് മാറാന്‍ തയ്യാറല്ലെന്ന തീരുമാനമാണ് കേജ്രിവാള് അറിയിച്ചത്. ദേശീയ കൗണ്‍സിലിന് മുമ്പായി ഇരുവിഭാഗവും തങ്ങളോടൊപ്പമുള്ളവരെ സംഘടിപ്പിച്ച് ശക്തി തെളിയിക്കാനാണ് ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: