ന്യൂദല്‍ഹി: കടക്കെണിയില്‍ മുങ്ങിത്താഴാറായ സംസ്ഥാനത്തെ രക്ഷിക്കണമെന്ന ആവശ്യവുമായി പ്രധാനമന്ത്രിയെ കാണാന്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറുമെത്തി. അമ്പതിനായിരം കോടി രൂപയുടെ കടത്തിലാണ് സംസ്ഥാനമെന്നും ഉടന്‍തന്നെ കേന്ദ്രസഹായം അനുവദിക്കണമെന്നും നിതീഷ്കുമാര്‍ നരേന്ദ്രമോദിയോട് അഭ്യര്‍ത്ഥിച്ചു. പ്രധാനമന്ത്രി സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ മുഴുവനും കേട്ടതായും സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സന്ദര്‍ശനശേഷം നിതീഷ്കുമാര്‍ പ്രതികരിച്ചു.
നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് 17വര്‍ഷം നീണ്ട ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ച നിതീഷ്കുമാറും ജെഡിയുവും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് സംസ്ഥാന മുഖ്യമന്ത്രിപദം ഒഴിഞ്ഞ നിതീഷ്കുമാര്‍ അടുത്തിടെയാണ് വീണ്ടും മുഖ്യമന്ത്രിയായത്.
ഗംഗാ ആക്ഷന്‍ പ്ലാന്‍ നടപ്പാക്കുന്നതു സംബന്ധിച്ച് അഞ്ചു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചുചേര്‍ത്തതിന് മുന്നോടിയായാണ് നിതീഷ്കുമാര്‍ പ്രധാനമന്ത്രിയെ കണ്ടത്. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ഗംഗാ ആക്ഷന്‍ പ്ലാനിന്റെ യോഗത്തില്‍ പ്രധാനമന്ത്രിയെ അഭിമുഖീകരിക്കേണ്ടിവരുമെന്നും അതിനുമുന്നോടിയായി മോദിയെ കാണുകയാണ് നല്ലതെന്നുമുള്ള ഉപദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയെ കാണാന്‍ നിതീഷ്കുമാര്‍ സമയം തേടിയത്. ഉടന്‍തന്നെ സമയം അനുവദിച്ച് അറിയിപ്പും ലഭിച്ചു.
നിലവില്‍ അമ്പതിനായിരം കോടി കടമുള്ള ബീഹാറിന് 2015-16വര്‍ഷം പതിനായിരം കോടിയുടെ കടംകൂടി ഉണ്ടാകുമെന്നാണ് കണക്ക്. കേന്ദ്രസര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചില്ലെങ്കില്‍ സംസ്ഥാനഭരണം അവതാളത്തിലാകും. ഈവര്‍ഷം അവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജെഡിയുവിനും നിതീഷ്കുമാറിനും കേന്ദ്രസര്‍ക്കാരിന്റെ സഹകരണം ലഭിച്ചില്ലെങ്കില്‍ വലിയ തിരിച്ചടി നേരിടേണ്ടിവരും.
ബംഗാള്‍ മുഖ്യമന്ത്രിയും ബീഹാര്‍ മുഖ്യമന്ത്രിയും നരേന്ദ്രമോദി പ്രധാനമന്ത്രി പദത്തിലേറി പത്തുമാസം പിന്നിട്ടിട്ടും കൂടിക്കാഴ്ചയ്ക്ക് തയ്യാറാവാതെ നിന്നിരുന്ന നേതാക്കളാണ്. പിടിപ്പുകേടുമൂലം രണ്ടുസംസ്ഥാനങ്ങളും ഏറ്റവും ധനപ്രതിസന്ധി നേരിട്ടതോടെ രാഷ്ട്രീയ വൈര്യം ഉപേക്ഷിച്ച് മമതയും നിതീഷും മോദിയെ സന്ദര്‍ശിച്ചിരിക്കുകയാണ്. രണ്ടുസംസ്ഥാനങ്ങള്‍ക്കും ആവശ്യമായ കേന്ദ്രസഹായം പ്രധാനമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: