മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കില്‍ പശുക്കിടാവിനെ അറുത്ത മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബീഫ് നിരോധനം നടപ്പാക്കിയ മഹാരാഷ്ട്രയിലെ ആദ്യ അറസ്റ്റാണിത്. ആസിഫ് തലാത്തി, ഹമീദ് ലാന്റി, റഷീദ് പാണ്ടിയ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇറച്ചിക്കായി പശുക്കിടാവിനെ അറുത്തുവെന്ന് ആരോപിച്ചാണ് അറസ്റ്റ്. ഇവര്‍ക്കെതിരെ മഹാരാഷ്ട്ര മൃഗസംരക്ഷണ നിയമ പ്രകാരം കേസെടുത്തു. 150 കിലോ ഇറച്ചിയും ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. മാര്‍ച്ച് രണ്ടിനാണ് മഹാരാഷ്ട്ര മൃഗസംരക്ഷണ (ഭേദഗതി) ബില്‍ നിയമമാക്കിയത്.
1996ല്‍ ബിജെപി-ശിവസേന സഖ്യം മഹാരാഷ്ട്രയില്‍ ഭരണത്തിലിരുന്ന കാലത്ത് അന്നത്തെ രാഷ്ട്രപതിയുടെ പരിഗണനക്ക് അയച്ച മഹാരാഷ്ട്ര മൃഗസംരക്ഷണ (ഭേദഗതി’ ബില്ലിന് 19 വര്‍ഷത്തിനു ശേഷം രാഷ്ട്രപതി പ്രണബ്മുഖര്‍ജി അനുമതി നല്‍കിയതോടെയാണ് നിയമം നിലവില്‍ വന്നത്.
ബീഫ് വില്ക്കുകയോ കൈവശം വയ്ക്കുകയോ ചെയ്താല്‍ അഞ്ചുവര്‍ഷം വരെ തടവും പതിനായിരം രൂപയും പിഴ ലഭിക്കാവുന്ന വിധമാണ് നിയമം. ഗോവധം നിരോധിച്ചുകൊണ്ടുള്ള നിയമം 1976ല്‍ തന്നെ നടപ്പിലായിരുന്നു. എന്നാല്‍ അനുമതിയോടെ ഭക്ഷണത്തിനായി മാടുകളെ കൊല്ലാമായിരുന്നു. പുതിയ നിയമം നടപ്പാകുന്നതോടെ മാട്ടിറച്ചി പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: