മുംബൈ: പശ്ചിമബംഗാളില്‍ കന്യാസ്ത്രീ കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഒരാളെ അറസ്റ്റു ചെയ്തു. മുഹമ്മദ് സലിം എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. കേസ് അന്വേഷണം നടത്തുന്ന സിഐഡി മുംബൈയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കേസുമായി ബന്ധപ്പെട്ട് ആദ്യ അറസ്റ്റാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് റാണാഘട്ട് മിഷനറി സ്കൂളിന്റെ കാവല്ക്കാരന് ജയന്തയെ കഴിഞ്ഞദിവസം അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.
സംഭവത്തില്‍ പ്രതികളുടെ സിസിടി വി ദൃശ്യങ്ങള്‍ പൊലീസ് പുറത്തു വിട്ടിരുന്നു. മാത്രമല്ല പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരുലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചിരുന്നു.
ശനിയാഴ്ച പുലര്‍ച്ചെ കോണ്‍വെന്റില്‍ കടന്ന അക്രമിസംഘത്തെ തടയാന്‍ ശ്രമിക്കുമ്പോഴായിരുന്നു കന്യാസ്ത്രിയെ പ്രതികള്‍ മാനഭംഗം ചെയ്തത്. കോണ്‍വന്റിനോടു ചേര്‍ന്നുള്ള സ്കൂളിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 12 ലക്ഷത്തോളം രൂപ സംഘം കവരുകയും ചെയ്തു.
ചികിത്സ തേടിയ കന്യാസ്ത്രീ കഴിഞ്ഞദിവസം ആശുപത്രി വിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: