ന്യൂദല്‍ഹി: സര്‍ക്കാര്‍ ഓഫീസുകളില്‍ തറതുടയ്ക്കാന് ഫിനോയിലിന് പകരം ഗോമൂത്രത്തില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ലായനി ഉപയോഗിക്കണമെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി. മറ്റു മന്ത്രിമാര്‍ക്കയച്ച കത്തിലാണ് മനേക ഇക്കാര്യം ആവശ്യപ്പെട്ടത്. രാസവസ്തുവായ ഫിനോയിലിനെക്കാള് പരിസ്ഥിതി സൗഹൃദമാണ് ഗോമൂത്രലായനിയെന്നും മനേക ചൂണ്ടിക്കാട്ടുന്നു.
നിങ്ങളുടെ വകുപ്പുകള്‍ക്ക് കീഴിലെ ഓഫീസുകളില്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന പരിസ്ഥിതിക്ക് ഹാനികരമായ ഫിനോയിലിനു പകരം ഗൗനൈല് (ഗോമൂത്ര ലായനി) പരീക്ഷിക്കണമെന്നാണ് എന്റെ അഭിപ്രായം. ഫിനോയിലിനെപ്പോലെ കൃത്രിമമായ രാസ ചേരുവകള്‍ ഗൗനൈലില് ഇല്ല. അല്‍പ്പം വീര്യം കുറവെന്നേയുള്ളു, കത്തില്‍ മനേക പറഞ്ഞു. കേന്ദ്രീയ ബന്ദര്‍ ഗൗനൈല് ശേഖരിക്കുന്നുണ്ട്. സര്‍ക്കാര്‍ ഇതര സംഘടനായ ഹോളി കൗ ഫൗണ്ടേഷനാണ് വിതരണക്കാരെന്നും മനേക വ്യക്തമാക്കി.
കുറഞ്ഞ വിലയ്ക്കു ലഭിക്കുന്ന ഫിനോയില്‍ കൊണ്ടാണ് നിലവില്‍ സര്‍ക്കാര്‍ ഓഫീസുകളിലെ തറയും ടോയ്ലെറ്റുമൊക്കെ വൃത്തിയാക്കുന്നത്.രാജ്യതലസ്ഥാനത്തെ ഓഫീസുകളില്‍ മാത്രം പ്രതിമാസം 20 ലക്ഷം രൂപയുടെ ഫിനോയില്‍ വാങ്ങുന്നു. ഈ സാഹചര്യത്തിലാണ് മനേക ഗാന്ധിയുടെ പുതിയ നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: