ചെന്നൈ: ബിയര്‍ മദ്യമല്ലെന്നും ബിയര്‍ കഴിച്ച് വാഹനമോടിച്ചാല്‍ കുഴപ്പമില്ലെന്നും കരുതുന്നവര്‍ ശ്രദ്ധിക്കുക, ഇത് തെറ്റാണ്. പുതിയ ട്രാഫിക് നിയമപ്രകാരം രക്തത്തില്‍ വെറും 20 മില്ലിഗ്രാം ആല്‍ക്കഹോളിന്റെ അംശം കണ്ടെത്തിയാല്‍ പോലും കുറ്റകരമാണ്.
ഇപ്പോള്‍ നൂറു മില്ലി രക്തത്തില്‍ 30 മില്ലിഗ്രാം ആല്‍ക്കഹോളാണ് അനുവദനീയമായ അളവ്. 330 മില്ലിയുള്ള ഒരു പൈന്റ് ബിയര്‍ കഴിച്ചാല്‍ നൂറു മില്ലി രക്തത്തില്‍ 20 മില്ലിഗ്രാമില്‍ കൂടുതല്‍ ആല്‍ക്കഹോള്‍ എത്തിച്ചേരും.
പുതിയ റോഡ് സേഫ്റ്റി ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് ബില്‍ ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ അവതരിപ്പിച്ചേക്കും.രക്തത്തില്‍ ആല്‍ക്കഹോളിന്റെ അനുവദനീയമായ അളവ് 20 മില്ലിയായി ചുരുക്കാനുള്ള നീക്കത്തെ പോലീസും ഡോക്ടര്‍മാരും എല്ലാം ഒരു പോലെ അംഗീകരിക്കുന്നു.
മദ്യപിച്ച് വാഹനമോടിച്ച് പിടിയിലാകുന്ന പലരിലും അളവ് 70 മില്ലിയില്‍ കൂടുതലാണ്. പുതിയ നിയമം കര്‍ക്കശമാക്കിയാല്‍ നല്ലതായിരിക്കും. അവര്‍ പറയുന്നു.
മദ്യപിച്ച് സ്കൂള്‍, കോളേജ് ബസുകളും ലോറിയടക്കമുള്ള ഹെവിവാഹനങ്ങളും ഒടിച്ചാല്‍ പുതിയ ബില്‍ പ്രകാരം 30,000 രൂപയാണ് പിഴ. ഒരു വര്‍ഷം മുതല്‍ ഒന്നര വര്‍ഷം വരെ തടവും. ഒന്നര വര്‍ഷത്തേക്ക് ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: