മട്ടാഞ്ചേരി: പ്രഭാകര്‍ പുരുഷോത്തം ജോഷിയുടെ ഭൗതികശരീരം ഇനി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന്. മട്ടാഞ്ചേരി പറവാനമുക്ക് ഗുജറാത്തി റോഡ് നീലകണ്ഠില് താമസിക്കുന്ന ജോഷി വ്യാഴാഴ്ച രാവിലെയാണ് അന്തരിച്ചത്.
ഭാര്യ മൃദുല ജോഷിയോടൊപ്പം മകള്‍ സോണല്‍ മഹേഷ് ജോഷിയുടെ വീട്ടില്‍ താമസിക്കുന്ന പ്രഭാകര്‍ ജോഷിയുടെ ജീവിതാഭിലാഷമാണ് കുടുംബാംഗങ്ങള്‍ സഫലീകൃതമാക്കിയത്. ഗുജറാത്ത് പോര്‍ബന്തറില്‍ ജനിച്ച പ്രഭാകര്‍ ജോഷി ദേനാബാങ്ക് ജീവനക്കാരനായിരുന്നു. 1988 ല്‍ വിരമിച്ച പ്രഭാകര്‍ തുടര്‍ന്ന് കൊച്ചിയില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു ഭൗതികശരീരം പഠനത്തിന് നല്‍കണമെന്ന ആഗ്രഹം കുടുംബാംഗങ്ങളെ അറിയിച്ച പ്രഭാകര്‍ ജോഷി 2000 ത്തിലാണ് സോര്‍ട്ട് വഴി മരണാനന്തര ഭൗതിക ശരീരം പഠനത്തിന് നല്കാന് സമ്മതപത്രം നല്‍കിയത്.
ഒപ്പം ഭാര്യയും ഏക മകളും മരുമകനുമടങ്ങുന്നവരുടെ സമ്മതപത്രവും കൈമാറി. വ്യാഴാഴ്ച രാവിലെ അന്തരിച്ച പ്രഭാകര്ജോഷിയുടെ മൃതദേഹം സോര്‍ട്ട് ജോയിന്റ് സെക്രട്ടറി വസന്ത ഷേണായി വഴി എറണാകുളം വടക്കേ കുത്തിയതോട് ചാലക്കരയിലെ ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന് കൈമാറുകയും ചെയ്തു. മെഡിക്കല്‍ സയന്‍സ് പ്രിന്‍സിപ്പാള്‍ ഡോ.എം.ജെ.ജോണിന്റെ നേതൃത്വത്തിലെത്തിയ സംഘം ഇന്നലെ ഉച്ചയ്ക്ക് 12 ന് ഭൗതികശരീരം പഠനത്തിനായി ഏറ്റുവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: