ലഖ്നൗ: സമാജ്വാദി പാര്‍ട്ടി നേതാവും യുപി മന്ത്രിയുമായ അസം ഖാനെതിരെ പുതിയ കേസ്. ലൈസന്‍സില്ലാതെ വണ്ടിയോടിച്ചതാണ് ഈ തവണ കുറ്റം. ഹെവി ലൈസന്‍സില്ലാത്ത ഖാന് ബസ് ഓടിച്ചു. ബിജെപി നേതാക്കള്‍ ഖാന് മോട്ടോര്‍ വെഹിക്കിള്‍ ആക്ട് ലംഘിച്ചുവെന്നാരോപിച്ചതോടെ കേസായി.
തുടര്‍ച്ചയായി നിയമലംഘനങ്ങള്‍ നടത്തുന്ന അസം ഖാനെതിരെ നടപടികള്‍ ഒന്നും കൈക്കൊള്ളാത്ത മുഖ്യമന്ത്രി അഖിലേഷ് യാദവ് കടുത്ത വീഴ്ചയാണു വരുത്തുന്നതെന്ന് ബിജെപി നേതാവ് വിജയ് ബഹാദൂര്‍ പഥക് കുറ്റപ്പെടുത്തി. യാദവിന് അസം ഖാനെ നിയന്ത്രിക്കാന്‍ കഴിവില്ലാതായിരിക്കുകയാണെന്ന് പഥക് പറഞ്ഞു.
അസം ഖാന് കഴിഞ്ഞ ദിവസം സംസ്ഥാന ഗതാഗത വകുപ്പിന്റെ വണ്ടി ഓടിക്കുകയായിരുന്നു. സ്കൂള്‍ വിദ്യാര്‍ത്ഥികളേയും കയറ്റിയായിരുന്നു സവാരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: