കോഴിക്കോട്: അമ്മയുടെ സ്നേഹവലയത്തിലൊതുങ്ങി ആത്മനിര്‍വൃതിയോടെ അവര്‍. തങ്ങളെ പുണരുന്ന ആത്മീയചൈതന്യത്തെ തൊട്ടറിഞ്ഞ് ചെമ്പുകടവിലെ വനവാസി കോളനിയില്‍ നിന്ന് എത്തിയ 59 പേര്. അമ്മ നല്കിയ പുതു ജീവിതത്തിന്റെ ഉയരങ്ങളില്‍ നിന്ന് തൊഴുകൈകളോടെ അവര്‍ നിന്നു.കോഴിക്കോട് ബ്രഹ്മസ്ഥാന വാര്‍ഷിക മഹോല്സവത്തില് അമ്മയുടെ ദര്‍ശനഭാഗ്യം നേടാനെത്തിയചെമ്പുകടവ് കോളനിയിലെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘത്തിന് ഇന്നലെ ഉത്സവം തന്നെയായിരുന്നു.
കോടഞ്ചേരി പഞ്ചായത്തിലെ ചെമ്പുകടവ് അംബേദ്കര്‍ വനവാസി കോളനിയില്‍ നിന്നെത്തിയവരായിരുന്നു അവര്‍. പത്താം ക്ലാസില്‍ പഠിക്കുന്ന സുനിത അമ്മയെക്കുറിച്ച് ഏറെ കേട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് കാണുന്നത്. നെല്ലിപ്പൊയില്‍ സെന്റ് ജോണ്‍സ് ഹൈസ്കൂളിലെ അപ്പുവും കൂട്ടുകാര്‍ക്കും ഇന്നലെ ഏറെ സന്തോഷമായിരുന്നു. അമ്മയെ കാണാനുള്ള ഏറെ നാളത്തെ ആഗ്രഹമാണ് സഫലീകരിച്ചത്. 75 വയസ്സു കഴിഞ്ഞ മാത ശാരീരിക ക്ഷീണം വകവെക്കാതെയാണ് ആശ്രമത്തിലെത്തിയത്. അമ്മ നല്കിയ സാരിയും മറ്റു വസ്ത്രങ്ങളും മെല്ലാം അവര്‍ നിധിപോലെ കൈയില്‍ സൂക്ഷിച്ചിരിക്കുന്നു. ആവശ്യങ്ങള്‍ നിറവേറ്റിത്തരുന്ന ഒരാള്‍ മാത്രമല്ല മറിച്ച് ജീവിതത്തില്‍ വെളിച്ചം നല്കിയ അവതാരമാണ് അവര്‍ക്ക്
അമ്മ. ഏതാണ്ട് അഞ്ച് മാസമായി കോളനിയില്‍ അമൃതാനന്ദമയി മഠത്തിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. പുതുജീവിതത്തിലേക്കുള്ള തുടക്കമായിരുന്നു അത്. അതുവരെ തങ്ങളെ ‘സേവിക്കാനെത്തിയ’വരില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച ഇവര്‍ അമ്മയുടെ സ്നേഹസ്പര്‍ശത്തിന്റെ ആകര്‍ഷണീയത തിരിച്ചറിഞ്ഞു.
അഞ്ച് ഏക്കര്‍ വ്യാപിച്ചുകിടക്കുന്ന കോളനിയില്‍ ദുരിതങ്ങള്‍ ഏറെയായിരുന്നു. മനുഷ്യരെന്ന പരിഗണനയായിരുന്നു ഇവര്‍ക്ക് ആദ്യം വേണ്ടിയിരുന്നത്. തൊഴിലില്ലായ്മയും പോഷകാഹാരക്കുറവും മദ്യപാനവും ഒക്കെ കോളനിയുടെ കൂട്ടുകാരായിരുന്നു. കുടിവെള്ള മില്ലെങ്കിലും മദ്യം നിറഞ്ഞൊഴുകുകയായിരുന്നു അവിടെ. 2014 ഒക്ടോബര്‍ മുതല്‍ ആശ്രമത്തിലെ സന്നദ്ധപ്രവര്‍ത്തകര്‍ കോളനികളിലെത്തി സേവനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നു.സേവനത്തോടൊപ്പം സംസ്കാരവും പകര്‍ന്നു നല്കുന്ന മഠത്തിന്റെ പ്രവര്‍ത്തനം കോളനിയില്‍ നല്ലമാറ്റങ്ങളാണ് വരുത്തിയത്.
ബാലസാംസ്കാരകേന്ദ്രവും ഭജനയും സത്സംഗവും കോളനിയുടെ അന്തരീക്ഷത്തില്‍ വരുത്തിയ മാറ്റത്തെക്കുറിച്ച് സേവാപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ പ്രൊഫ വിജയകുമാര്‍ വിശദീകരിച്ചു. ഏറെ മാറാനുണ്ടെങ്കിലും തുടക്കമിട്ടതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് അമൃതസേവാസംഘം പ്രവര്‍ത്തകര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: