ന്യൂദല്‍ഹി: ജമ്മു കാശ്മീരില്‍ സമാധാനപരമായി തെരഞ്ഞെടുപ്പു നടത്താന്‍ സാധിച്ചതിന് പാക്കിസ്ഥാനും തീവ്രവാദികള്‍ക്കും നന്ദി പറയുന്നുവെന്ന് മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയിദിന്റെ വിവാദ പ്രസ്താവന കേന്ദ്ര സര്‍ക്കാര്‍ തള്ളി. മുഫ്തിയുടെ പ്രസ്താവനയോടു യോജിപ്പില്ലെന്നും പ്രസ്താവന കേന്ദ്രം തള്ളിക്കളയുന്നതായും ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഉടനെയായിരുന്നു മുഫ്തി വിവാദ പ്രസ്താവന നടത്തിയത്. മുഫ്തിയുടെ പ്രസ്താവനയ്ക്കു പ്രധാനമന്ത്രി പാര്‍ലമെന്റില്‍ മറുപടി പറയണമെന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എന്നാല്‍ പ്രധാനമന്ത്രിയുമായി സംസാരിച്ച ശേഷമാണ് താന്‍ വിശദീകരണം നല്‍കുന്നതെന്ന് സിംഗ് പറഞ്ഞു.
കാശ്മീരില്‍ തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തിയതിന് തെരഞ്ഞെടുപ്പ് കമ്മിഷനോടും അര്‍ദ്ധസൈനിക വിഭാഗത്തോടും അവിടത്തെ ജനങ്ങളോടും നന്ദി പറയുകയാണ്. ഈ വിവാദ വിഷയം മോദിയുമായുള്ള ചര്‍ച്ചയില്‍ മുഫ്തി ഉന്നയിച്ചിരുന്നില്ലെന്നും വാര്‍ത്താ സമ്മേളന സമയത്ത് അപ്രതീക്ഷിതമായി അദ്ദേഹം പറയുകയായിരുന്നെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: