കോഴിക്കോട്: ധനകാര്യമന്ത്രിയെന്ന നിലയില്‍ കെ.എം. മാണി തന്നെ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുമെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റിന്റെയും നിയമസഭാ പാര്‍ട്ടിയുടെയും സംയുക്തയോഗത്തിനുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജിവെയ്ക്കുന്നതും മറ്റുമുളള കാര്യങ്ങള്‍ അദ്ദേഹം തീരുമാനിക്കേണ്ടതാണ്. ബജറ്റ് അവതരിക്കുന്നതിനാല്‍ ക്രമസമാധാന പ്രശ്നങ്ങളൊന്നും ഉണ്ടാവില്ല. ചോരപ്പുഴ ഒഴുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞിട്ടില്ല. ഇന്നത്തെ തലമുറയ്ക്ക് ഇത്തരം സമര രീതിയോട് യോജിപ്പില്ല.
വി.എസ് അച്യുതാനന്ദനുമായി ബന്ധപ്പെട്ട് സിപിഎമ്മിലുണ്ടായ പ്രശ്നത്തില്‍ ഏത് പാര്‍ട്ടിയിലായാലും അച്ചടക്കം വേണമെന്നാണ് മുസ്ലിം ലീഗിന്റെ നിലപാട്. ഞങ്ങള്‍ ഇബ്രാഹീം സുലൈമാന്‍ സേട്ടിനെ വരെ പുറത്താക്കിയ പാര്‍ട്ടിയാണ്. സിപിഎമ്മിനും ഇത്തരത്തിലുളള പാത സ്വീകരിക്കേണ്ടിവരും. വി.എസ് വിഷയം സിപിഎമ്മിന്റെ ആഭ്യന്തരകാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ച വീട്ടുനികുതി പിന്‍വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: