ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാക്കിസ്ഥാന് വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ജമ്മുവിലെ ആര്.എസ് പുര സെക്ടറിലുള്ള അതിര്‍ത്തി പോസ്റ്റുകള്‍ക്ക് നേരെ വ്യാഴാഴ്ച അര്‍ത്ഥരാത്രിയിലാണ് പാകിസ്ഥാന് വെടിയുതിര്‍ത്തത്.
മൂന്നു റൗണ്ടു വെടിവച്ചു പാക് സൈന്യത്തിനു നേരെ ഇന്ത്യ പ്രത്യാക്രമണം നടത്തിയില്ലെന്നും ബിഎസ്എഫ് അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
അതിര്ത്തിക്കുനേരെപാകിസ്ഥാന് സേന ചെറുതോക്കുകള്‍ ഉപയോഗിച്ച് മൂന്ന് റൗണ്ട് വെടിവയ്ക്കുകയായിരുന്നെന്ന് പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. പാകിസ്ഥാനിലെ താത്തിയില്‍ നിന്നാണ് വെടിവയ്പ്പുണ്ടായത്.
ഇരുട്ടിന്റെ മറവില്‍ അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറ്റം നടത്താനുള്ള ശ്രമമായിരിക്കാം വെടിവയ്പ്പെന്നാണ് കരുതുന്നതെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് ബി.എസ്.എഫ് അതീവ ജാഗ്രതയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: