കൊച്ചി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന് നേരെ വധശ്രമം ഉണ്ടായതായി വെളിപ്പെടുത്തല്‍. ഐ.പി.എല്‍ കോഴ കേസുമായി ബന്ധപ്പെട്ട് തിഹാര്‍ ജയിലില്‍ കഴിയുന്ന സമയത്താണ് വധശ്രമമുണ്ടായതെന്ന് സഹോദരി ഭര്‍ത്താവും ഗായകനുമായ മധു ബാലകൃഷ്ണന്റെ വെളിപ്പെടുത്തല്‍.
ജയിലില്‍ ശ്രീശാന്തിനോടെപ്പമുണ്ടായിരുന്ന മറ്റൊരു തടവുകാരനാണ് ഭീഷണി മുഴക്കിയതും വാതിലിന്റെ സാക്ഷയ്ക്ക് മൂര്‍ച്ച കൂട്ടുന്ന ആയുധം ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തത്. ഒഴിഞ്ഞു മാറിതിനാല്‍ വലിയ അപകടം ഒഴിവായി.
സംഭവം ശ്രീ ജയില്‍ അധികൃതരെ അറിയിച്ചിരുന്നു. ഇതനുസരിച്ച് ശ്രീയെ സെല്ലില്‍ നിന്നും മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പിന്നീട് എന്തെങ്കിലും നടപടിയുണ്ടായോ എന്ന കാര്യം അറിയില്ലെന്ന് മധു ബാലകൃഷ്ണന് പറഞ്ഞു. ഇതിന് ഐ.പി.എല്‍ കേസുമായി ബന്ധമുണ്ടോ എന്ന കാര്യവും വ്യക്തമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു
2013 മേയ് 16നായിരുന്നു ശ്രീശാന്തിനെയും രാജസ്ഥാന് റോയല്‍സ് ടീമംഗങ്ങളായ രണ്ടുപേരെയും ഐ.പി.എല്‍ കോഴ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് സെപ്റ്റംബറില്‍ ശ്രീശാന്തിന് ബിസിസിഐ വിലക്ക് ഏര്‍പ്പെടുത്തുകയുമായിരുന്നു.അതേസമയം താന്‍ നിരപരാധിയാണെന്നും തന്നെ കുടുക്കുകയായിരുന്നെന്നുമാണ് ശ്രീശാന്തിന്റെ നിലപാട്. കേസിന്റെ വാദം അടുത്ത മാസം തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: