കൊടുങ്ങല്ലൂര്‍: ബ്രഹ്മസ്ഥാനക്ഷേത്ര മഹോത്സവത്തില്‍ പങ്കെടുക്കുന്നതിനായി അമ്മ കൊടുങ്ങല്ലൂരില്‍ എത്തി. കൊടുങ്ങല്ലൂര്‍ കോട്ടപ്പുറത്ത് എത്തിയ അമ്മയ്ക്ക് ഭക്തിനിര്‍ഭരമായ വരവേല്‍പ്പ് നല്കി. കൊടുങ്ങല്ലൂര്‍ മഠാധിപതി ബ്രഹ്മചാരിണി പ്രസന്നകുമാരി സ്വീകരണ പരിപാടികള്‍ക്ക് നേത്യത്വം നല്കി.
അമ്മയുടെ ഭാരത പര്യടനത്തിലെ ആദ്യത്തെ പരിപാടിയാണിത്. അമ്മയോടൊപ്പം സ്വാമി അമ്യതസ്വരൂപാനന്ദപുരി, സ്വാമി അമൃതാത്മാനന്ദപുരി, സ്വാമി തുരിയാമൃതാനന്ദപുരി, സ്വാമി പൂര്‍ണാമൃതാനന്ദപുരി, സ്വാമി അമൃതഗീതാനന്ദപുരി, സ്വാമി അമൃതകൃപാനന്ദപുരി, സ്വാമി ജ്ഞാനാമൃതാനന്ദപുരി, സ്വാമിനി ക്യഷ്ണാമൃതപ്രാണ എന്നീ സന്യാസി ശിഷ്യരും ബ്രഹ്ചാരികളും ബ്രഹ്മചാരിണികളും ആശ്രമാന്തേവാസികളും അടങ്ങുന്ന വലിയൊരു സംഘം അമ്മയോടൊപ്പം എത്തിച്ചേര്‍ന്നിട്ടുണ്ട്.
27, 28 തീയതികളില്‍ രാവിലെ 5.30 മുതല്‍ ധ്യാനം, ശ്രീലളിതസഹസ്രനാമാര്ച്ചന, രാവിലെ 11.00 മണി മുതല്‍ അമ്മയുടെ അനുഗ്രഹപ്രഭാഷണം, ധ്യാനം, ഭക്തിഗാനസുധ, തുടര്‍ന്ന് അമ്മയുടെ ദര്‍ശനവും ഉണ്ടായിരിക്കും. വെള്ളിയാഴ്ച്ച രാവിലെ 7.30നു രാഹുദോഷനിവാരണ പൂജയും ശനിയാഴ്ച്ച രാവിലെ 7.30നു ശനിദോഷനിവാരണ പൂജയും ഉണ്ടായിരിക്കും.
ബ്രഹ്മസ്ഥാന ക്ഷേത്രമഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അമ്പതിനായിരം പേര്‍ക്ക് ഇരിക്കാവുന്ന കൂറ്റന്‍ പന്തലാണ് ഒരുക്കിയിരിക്കുന്നത്. ഉത്സവത്തിനെത്തുന്ന മുഴുവന്‍ ഭക്തര്‍ക്കും അന്നദാനം ഉണ്ടായിരിക്കും. ടോക്കണ്‍ സമ്പ്രദായത്തിലൂടെയാണ് അമ്മയുടെ ദര്‍ശനം നിയന്ത്രിക്കുക. ആദ്യം വരുന്നവര്‍ക്ക് അവരവരുടെ ഇരിപ്പിടങ്ങളില്‍ തന്നെ ടോക്കണ്‍ ലഭിക്കുന്നതാണ്. കൈക്കുഞ്ഞുങ്ങള്‍ക്കും ദര്‍ശന ടോക്കണ്‍ എടുക്കേണ്ടതാണ്.
ഉത്സവ ദിവസങ്ങളില്‍ തൃശ്ശൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് പോകേണ്ടവര്‍ക്ക് വാഹനസൗകര്യം ഉണ്ട്. അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ എയിഡ് പോസ്റ്റ് പ്രവര്‍ത്തിക്കും. ഉത്സവവേളയില്‍ ഭക്തര്‍ക്ക് മഹാഗണപതി ഹോമം, നവഗ്രഹഹോമം, മൃത്യുഞ്ജയഹോമം, തിലഹോമം, കറുകഹോമം, സുദര്‍ശനഹോമം എന്നിവ നടത്താന്‍ സൗകര്യമുണ്ടായിരിക്കും.
ക്ഷേത്രത്തില്‍ ഉദയാസ്തമയ പൂജകള്‍ നടത്തേണ്ടവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്0480 2804262, 9447311612 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: