തൃശൂര്‍: വിവാദ വ്യവസായി നിസാം കൊലപ്പെടുത്തിയ സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിന്റെ മരണത്തില്‍ തനിക്കു പങ്കില്ലെന്നു നിസാമിന്റെ ഭാര്യ അമല്‍.
നിസാം വിളിച്ചതിനെത്തുടര്‍ന്നാണ് ആക്രമണം നടന്ന ഗേറ്റിനരികെ താന്‍ എത്തിയതെന്ന് അന്വേഷണ സംഘത്തോട് അമല്‍ പറഞ്ഞു.
ചന്ദ്രബോസിനെയാണ് ആക്രമിച്ചതെന്ന് അറിയില്ലായിരുന്നു. നിസാമിന്റെ കാര്‍ പോര്‍ച്ചില്‍ എത്തിയപ്പോഴാണ് ആക്രമിക്കപ്പെട്ട ചന്ദ്രബോസ് വാഹനത്തില്‍ ഉണ്ടായിരുന്നുവെന്ന കാര്യം അറിഞ്ഞതെന്നും അമല്‍ പറഞ്ഞു.
സംഭവസമയത്തു നിസാം തോക്ക് ഉപയോഗിച്ചിരുന്നില്ലെന്നും അമല്‍ അന്വേഷണ ഉദ്യോഗസ്ഥരോടു പറഞ്ഞു.
ചന്ദ്രബോസിന്റെ മരണത്തില്‍ നിസാമിന്റെ ഭാര്യക്കും പങ്കുണ്ടെന്ന സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു അമലില്നിന്നു മൊഴിയെടുത്തത്. പേരാമംഗലം സിഐ ബിജുകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണു മൊഴിയെടുത്തത്. കൊച്ചിയിലെ വസതിയിലെത്തിയാണ് അന്വേഷണസംഘം അമലിനെ ചോദ്യംചെയ്തത്.
നേരത്തേ അന്വേഷണസംഘത്തിനു മുന്നില്‍ മൂന്നു ദിവസത്തിനുള്ള ഹാജരാകണമെന്നു ചൂണ്ടിക്കാട്ടി പോലീസ് അമലിനു നോട്ടീസ് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: