തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിന് ടെണ്ടര്‍ സമര്‍പ്പിക്കാന്‍ കമ്പനികള്‍ക്ക് വിമുഖത. പദ്ധതിക്ക് ടെണ്ടര്‍ സമര്‍പ്പിക്കാനുള്ള അവസാന സമയം ഇന്നലെ തീര്‍ന്നു. അപേക്ഷ നല്കിയ ഒരു കമ്പനിയും മുന്നോട്ടുവന്നില്ല. തുടര്‍ച്ചയായ നാലാം തവണയാണ് ടെണ്ടര്‍ വിഫലമാകുന്നത്. ഇതോടെ പദ്ധതി വീണ്ടും പ്രതിസന്ധിയിലായി. ടെണ്ടര്‍ സമര്‍പ്പിക്കാനുള്ള സമയം ഒരുമാസം കൂടി നീട്ടി നല്‍കിയിട്ടുണ്ട്.
അദാനി പോര്‍ട്ട്സും എസ്സാര്‍ ഗ്രൂപ്പും സ്രെ ഇന്റര്‍നാഷണല്‍ ഒഎച്ച്എല്‍ കണ്‍സോര്‍ഷ്യവുമാണ് ടെണ്ടറിന് അപേക്ഷ നല്കിയ കമ്പനികള്‍. ടെണ്ടര്‍ ലഭിക്കാത്തത് തന്നെ ഞെട്ടിച്ചെന്ന് തുറമുഖ വകുപ്പ് മന്ത്രി കെ. ബാബു പറഞ്ഞു. ഇതിനു പിന്നില്‍ അട്ടിമറി സാധ്യതയോ ഗൂഢാലോചനയോ ഉണ്ടെങ്കില്‍ അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.
തുറമുഖ നിര്‍മ്മാണത്തിന് യോഗ്യത നേടിയ അഞ്ച് കമ്പനികളുമായി സര്‍ക്കാരും വിഴിഞ്ഞം തുറമുഖ കമ്പനി അധികൃതരും ചര്‍ച്ച നടത്തും. സര്‍ക്കാരിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും തുറമുഖ നിര്‍മ്മാണത്തിനും ഒരുമിച്ചാണ് ടെണ്ടര്‍ വിളിച്ചത്. പുലിമുട്ട്, മത്സ്യബന്ധന തുറമുഖം എന്നിവയാണ് സര്‍ക്കാര്‍ ഒരുക്കുന്നത്.തുറമുഖ നടത്തിപ്പ് ടെണ്ടര്‍ ലഭിക്കുന്ന സ്വകാര്യ കമ്പനി ഏറ്റെടുക്കണം.
വയബിലിറ്റി ഗ്യാപ് ഫണ്ട് അനുവദിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച മാനദണ്ഡങ്ങള്‍ പാലിക്കേണ്ടിവരുമെന്നതുകൊണ്ടും സുപ്രീം കോടതിയിലും ഹരിത ട്രൈബൂണലിലും കേസുകള്‍ നിലവിലുള്ളതുകൊണ്ടുമാണ് ടെണ്ടറില്‍ നിന്നും പിന്മാറാന് കമ്പനികള്‍ പ്രേരിതരായതെന്ന് സൂചനയുണ്ട്. തുറമുഖ നിര്‍മ്മാണക്കരാറുകള്‍ കമ്പനികളുടെ താത്പര്യത്തിനു വേണ്ടി പൊളിച്ചെഴുതിക്കാനുള്ള സമ്മര്‍ദ്ദതന്ത്രമായും പിന്മാറ്റങ്ങളെ കാണുന്നു.
വിഴിഞ്ഞം പദ്ധതിക്കായി 2005ല്‍ അനുമതി നേടിയ സൂം ഡെവലപ്പേഴ്സിനെ സുരക്ഷാ കാരണങ്ങളാല്‍ സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. ലാന്‍കോ കൊണ്ടപ്പള്ളി എന്ന കമ്പനി കോടതി വിധിയിലൂടെ യോഗ്യത നേടിയെങ്കിലും പദ്ധതി ലാഭകരമല്ലെന്ന് ചൂണ്ടിക്കാട്ടി സ്വയം പിന്‍വാങ്ങുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: