കൊച്ചി: ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ആര്. നിശാന്തിനിയെ സ്ഥലം മാറ്റിയതോടെ കൊക്കെയ്ന്‍ അന്വേഷണം നിലക്കുന്നു. നിശാന്തിനിക്ക് പകരം ആരേയും നിയമിച്ചിട്ടില്ല. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ അന്വേഷണവുമായി മുന്നോട്ട് പോകണമെന്ന നിര്‍ബന്ധമാണ് നിശാന്തിനിയെ സ്ഥംമാറ്റാനുള്ള നടപടിക്ക് ആധാരമെന്ന് സൂചന.
അതേസമയം കൊച്ചിയിലെ സിനിമാതാരം ഉള്‍പ്പെട്ട കൊക്കെയ്ന്‍ കേസുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തിനിടയില്‍ മയക്കുമരുന്ന് കച്ചവടക്കാരന് സായ് നൈനേഷ് തൃശ്ശൂരില്‍ പിടിയിലായി. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടില്ല.
കേസില്‍ ഷൈന്‍ ടോമിനു പകരം മോഡലായ രേഷ്മ രംഗസ്വാമിയെ ഒന്നാം പ്രതിയാക്കിയാണ് കേസ് എടുത്തിരിക്കുന്നത്. ഷൈംന് ടോം ചാക്കോ മൂന്നാം പ്രതിയാണ്. കൊച്ചിയിലെ ഫഌറ്റില്‍ നിന്നാണ് ഷൈന്‍ ടോം ചാക്കോയേയും നാല് മോഡലുകളേയും കൊക്കെയ്ന്‍ ഉപയോഗിച്ചുകൊണ്ടിരിക്കെ പോലീസ് പിടികൂടിയത്. സിനിമയില്‍ സഹസംവിധായകയായ ബ്ലസ്സി, മോഡലുകളായ രേഷ്മ, ടിന്‍സി, സ്നേഹ എന്നിവരാണ് ഷൈനിനൊപ്പം ഉണ്ടായിരുന്നത്.
രേഷ്മയാണ് കൊക്കെയ്ന്‍ എത്തിച്ചതെന്ന് ആരോപിച്ചാണ് അവരെ ഒന്നാം പ്രതിയാക്കിയത്. കൊച്ചി കേന്ദ്രീകരിച്ച് സ്മോക്ക് പാര്‍ട്ടികള്‍ നടത്തുന്നതിന് നേതൃത്വം നല്‍കുന്നത് ബ്ലസ്സിയാണെന്നാണ് പോലീസിന് ലഭിച്ച വിവരം. രാഷ്ട്രീയത്തിലേയും സിനിമയിലേയും പല പ്രമുഖരും ഈ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു എന്നതാണ് പോലീസിനെ കുഴക്കുന്നത്. രണ്ട് ഉന്നതരുടെ പേര് ഇവര്‍ പോലീസിനോട് പറഞ്ഞതായും വാര്‍ത്തവന്നിരുന്നു.
ഇതിനിടെ ആഷിക് അബുവിന്റേയും റീമ കല്ലിങ്കലിന്റേയും പേരുകള്‍ മയക്കുമരുന്ന് കേസില്‍ ഉയര്‍ന്നുവന്നത് വിവാദമായിരുന്നു. ഒരു പ്രമുഖ ന്യൂജനറേഷന് നായകന്റെ പേരും കേസുമായി ബന്ധപ്പെട്ട് പ്രചരിച്ചിരുന്നു. സിനിമാ ലോകത്തെ ചിലര്‍ നടത്തിയിരുന്ന കലൂര്‍ സ്റ്റേഡിയത്തിന് സമീപമുള്ള വിവാദത്തില്പെട്ടിരുന്ന സ്ഥാപനം കഴിഞ്ഞകുറച്ച് ദിവസമായി അടഞ്ഞ് കിടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: