ന്യൂദല്‍ഹി: എഴുപതംഗ ദല്‍ഹി നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലേക്ക്. ശനിയാഴ്ച രാംലീല മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ ആംആദ്മി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ചിത്രത്തില്‍ പോലും ഇല്ലാത്ത അവസ്ഥയാണ് കോണ്‍ഗ്രസിന്റേത്.
ആം ആദ്മിയുടെ വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആം ആദ്മി നേതാവ് കെജ്രിവാളിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. സംഭാഷണം ഏകദേശം രണ്ട് മിനിട്ടോളം നീണ്ടു. ദല്‍ഹിയുടെ വികസനത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും മോദി വ്യക്തമാക്കി. ആംആദ്മി പാര്‍ട്ടിയുടെ വിജയം ജനങ്ങളുടെ വിജയമെന്ന് അരവിന്ദ് കെജ്രിവാള് പറഞ്ഞു. അഴിമതി അവസാനിപ്പിക്കുന്നതിന് മുന്‍ഗണന നല്‍കും. രാജ്യ തലസ്ഥാനത്തെ വിഐപി സംസ്കാരം അവസാനിപ്പിക്കുമെന്നും കെജ്രിവാള് പറഞ്ഞു.
തെരഞ്ഞെടുപ്പ് തോല്‍വി എന്‍ഡിഎ സര്‍ക്കാരിന്റെ പരാജയമായി കാണാനാകില്ലെന്ന് ബിജെപി വൃത്തങ്ങള്‍ പറഞ്ഞു. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുവെന്ന് കിരണ്‍ ബേദി വ്യക്തമാക്കി. രാവിലെ എട്ടുമണിയോടെയാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. കനത്ത സുരക്ഷയാണ് വോട്ടെടുപ്പിനായി ദല്‍ഹിയില്‍ ഒരുക്കിയിരുന്നത്.
673 സ്ഥാനാര്‍ഥികളാണ് ദല്‍ഹിയില്‍ ഇത്തവണ ജനവിധി തേടിയത്. 67.14 ശതമാനമായിരുന്നു ഇത്തവണത്തെ പോളിംഗ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: