കൊച്ചി: കൊക്കെയ്ന്‍ കേസില്‍ അന്വേഷണം വഴിമുട്ടുന്നു. തെളിവെടുപ്പിനായി ഗോവയില്‍ പോയ സംഘം വെറുംകയ്യോടെ മടങ്ങി. ഇന്ന് സംഘം തിരിച്ചെത്തും. ഗോവന്‍ സ്വദേശിയായ ഫ്രാങ്കോ കൊക്കെയ്ന്‍ നല്‍കിയെന്നാണ് പ്രതികള്‍ മൊഴി നല്‍കിയിരുന്നത്.
അറസ്റ്റിലായ സഹസംവിധായിക ബ്ലെസിക്ക് കൊക്കെയ്ന്‍ കൈമാറിയത് ഫ്രാങ്കോയാണെന്നായിരുന്നു വെളിപ്പെടുത്തല്‍. എന്നാല്‍ ഫ്രാങ്കോയെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിനായില്ല. രണ്ടുദിവസത്തെ തിരച്ചിലിനുശേഷം അന്വേഷണ സംഘം ഗോവയില്‍ നിന്ന് മടങ്ങി.
ഗോവയിലെ ബാഗാ ബീച്ചിലും അന്‍ജുനാ ബീച്ചിലും പൊലീസ് അന്വേഷണം നടത്തിയെങ്കിലും ടൂറിസം സീസണ് അല്ലാത്തതും ഗോവന്‍ പത്രങ്ങളില്‍ വാര്‍ത്ത വന്നതും തിരിച്ചടിയായി. നിസ്സാമിന്റെ ഗോഡൗണുകളിലും വീട്ടിലും നടത്തിയ തിരച്ചിലുകളിലും കൂടുതലൊന്നും കണ്ടെത്താന്‍ അന്വേഷണ സംഘത്തിനായിട്ടില്ല. എന്നാല്‍ അന്താരാഷ്ട്ര മാഫിയ സംഘമാണ് ഇന്ത്യയില്‍ കൊക്കെയ്ന്‍ എത്തിക്കുന്നതെന്ന് വ്യക്തമായതായി പോലീസ് പറയുന്നു.
സംസ്ഥാന പോലീസിന് ഈ മാഫിയക്കെതിരെ അന്വേഷണം നടത്തുന്നതിന് പരിമിതികളുണ്ട്. കേസ് അന്വേഷണം സിബിഐ യോ എന്‍ഐഎയോ ഏറ്റെടുക്കണമെന്ന് അഭിപ്രായമാണ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ളത്. ഉന്നത ഇടപെടലുകളും കേസന്വേഷണത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.
പിടിയിലായ നിസാമിന്റെ സാമ്പത്തിക സ്രോതസ്സ് പോലും കണ്ടെത്താന്‍ പോലീസിനായിട്ടില്ല. അധികം വില്പ്പനയില്ലാത്ത ഒരു ബീഡിക്കമ്പനിയാണ് നിസ്സാമിനുള്ളത്. ഇരുപതിലേറെ വാഹനങ്ങളും കൊച്ചിയിലും തൃശ്ശൂരുമായി ഒട്ടേറെ സ്ഥലങ്ങളും ഇയാളുടെ പേരിലുണ്ട്. തകര്‍ച്ചയിലായ ബീഡിക്കമ്പനികൊണ്ട് മാത്രം ഇത്രയും സമ്പത്ത് നേടിയെന്ന വാദം വിശ്വസനീയമല്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്്. ഇക്കാര്യങ്ങളില്‍ ദേശീയ ഏജന്‍സിയുടെ വിശദമായ അന്വേഷണം ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: