കല്‍പ്പറ്റ: വന്യജീവി ആക്രമണങ്ങളില്‍ നിന്നും കര്‍ഷകര്‍ക്കും ആദിവാസി കുടുംബങ്ങള്‍ക്കും സമഗ്ര സുരക്ഷ നല്കുന്ന പദ്ധതിയുടെ രൂപ രേഖ തയ്യാറായതായി മുഖ്യമന്തി ഉമ്മന്‍ ചാണ്ടി. വയനാട് പനമരത്ത് പട്ടികവര്‍ഗ്ഗ സങ്കേതങ്ങളിലെ സമഗ്ര വികസന പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്ര സഹായം തേടിയിട്ടുണ്ട്. ആദിവാസികളുടെ വികസനത്തിന് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നത്. ഇതിന്റെ ഭാഗമായാണ് വനം വകുപ്പില്‍ പട്ടിക വര്‍ഗ്ഗ വിഭാഗക്കാരായ 700 പേരെ വാച്ചര്‍മാരായി നിയമിച്ചത്. ആദിവാസികള്ക്കനുവദിക്കുന്ന പദ്ധതികളുടെ തുക ശരിയായ രീതിയിലാണ് വിനിയോഗിക്കുന്നതെന്ന് ഉറപ്പ് വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ തനത് സംസ്ക്കാരം നിലനിര്‍ത്തി സാമൂഹിക സാമ്പത്തിക അടിസ്ഥാനസൗകര്യ വികസനത്തിലൂടെ മോഡല്‍ കോളനിയായി ഉയര്‍ത്തുകയെന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. 15,000 ലക്ഷം രൂപ വകയിരുത്തിയ പദ്ധതിയില്‍ ജില്ലയിലെ 7 പഞ്ചായത്തുകളിലെ കോളനികളെയാണ് തെരഞ്ഞെടുത്തത്. കുടിവെള്ളം, ടോയ്ലറ്റ്, നടപ്പാത, റോഡ്, കമ്മ്യൂണിറ്റി ഹാള്‍, ഇലക്ട്രിഫിക്കേഷന് , കാര്‍ഷിക അനുബന്ധ പ്രവര്‍ത്തികള്‍, വൈദഗ്ദ്യ തൊഴില്‍ പരിശീലനം, വീട് മറ്റ് സൗകര്യങ്ങള്‍ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളുടെ വികസനമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: