ന്യൂദല്‍ഹി: ഇരുനൂറു വയസ്സുള്ള ബുദ്ധ സന്യാസിയെ മംഗോളിയയില്‍ കണ്ടെത്തി. ഒരു ഗുഹയില്‍ കണ്ടെത്തിയ സന്യാസി ബുദ്ധമത വിശ്വാസ പ്രകാരമുള്ള തുക്ദാം എന്ന സമാധിസ്ഥിതിയിലാണെന്നും അദ്ദേഹത്തിന്റെ ജീവന് പോയിട്ടില്ലെന്നും ബുദ്ധ ലാമകള്‍ അവകാശപ്പെടുന്നു. മംഗോളിയ തലസ്ഥാനമായ ഉലാന്ബതാറിലെ സൊങ്ഗിനോഖൈര്ഖാന് ജില്ലയിലാണ് കണ്ടെത്തല്‍.
അദ്ദേഹം അഗാധമായ സമാധിയിലാണ്. ബുദ്ധ വിശ്വാസപ്രകാരം അസാധാരണാമായ ധ്യാനാവസ്ഥയാണ് തുക്ദാം. ഇദ്ദേഹത്തിന്റെ ഇരിപ്പിടവും മറ്റും ഫോറന്‍സിക് പരിശോധനകള്‍ക്കു വിധേയമാക്കി. കൂടുതല്‍ അന്വേഷണത്തില്‍ ബോധ്യപ്പെട്ടത് തിബറ്റന്‍ ബുദ്ധ സമ്പ്രദായത്തില്‍പെട്ട ഗുരുവായിരുന്ന ലാമയാണ് അതെന്നാണ്. ആരെയോ പഠിപ്പിക്കുകയോ എഴതുകയോ വായിക്കുകയോ ചെയ്യുന്ന സ്ഥിതിയില്‍ വജ്രാസനത്തിലാണ് ഇരിയ്ക്കുന്നത്. ഇടത്തെ കൈപ്പത്തി നിവര്‍ത്തിപ്പിടിച്ച് അതില്‍ എഴുതുകയോ തൊട്ടു വായിക്കുകയോ ചെയ്യുന്നതായാണ് വ്യക്തമാകുന്നത്.
ഉലാന്ബതാര് ബുദ്ധിസ്റ്റ് സര്‍വകലാശാലയിലെ മംഗോളിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബുദ്ധിസ്റ്റ് ആര്‍ട്ടിലെ പ്രൊഫസര്‍ ഗാന്ഹൂഗിയ്ന് പെരുവ്ബദ പറയുന്നത്, ലാമാ താമരയില്‍ വജ്രാസനത്തില്‍ ഇരിക്കുകയാണ്. ഇടതു കൈ തുറന്നുവെച്ചിരിക്കുന്നു. പഠിപ്പിക്കുന്നുവെന്നാണ് ഇരിപ്പു കണ്ടാല്‍ തോന്നുക. ഇതു കാണിക്കുന്നത് ലാമയുടെ ജീവന് പോയിട്ടില്ലെന്നാണ്. പ്രാചീന ബുദ്ധ സമ്പ്രദായ പ്രകാരമുള്ള അഗാധ ധ്യാനത്തിലാണെന്നു വേണം വിശ്വസിക്കാന്‍.
ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ പ്രകാരം അത് 1927-ല്‍ ധ്യാനാവസ്ഥയില്‍ സമാധിയായ ബുര്‍യാത് ബുദ്ധ വിശ്വാസിയായ ലാമാ ദാശി-ദോര്‍ഷോ ഇതിഗിലോവാണ്. ഉപ്പു നിറച്ച പെട്ടിയില്‍ അദ്ദേഹത്തിന്റെ ഭൗതിക ദേഹം അതേപടി സൂക്ഷിക്കുകയായിരുന്നു. 75 വര്‍ഷത്തിനു ശേഷം 2002-ല്‍ ഭൗതികാവശിഷ്ടം പുറത്തെടുക്കുകയായിരുന്നു.
ആ ഭൗതിക ദേഹമാണിപ്പോള് കാണുന്നതെന്ന് ചില വിദഗ്ദ്ധരെ ഉദ്ധരിച്ച് പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. എന്നാല്‍, പണ്ട് സംരക്ഷിച്ച് പുറത്തെടുത്തതാണെങ്കിലും ഇത്ര വര്‍ഷത്തിനു ശേഷവും എന്തുകൊണ്ട് കേടുകൂടാരെ ഇരിക്കുന്നുവെന്ന കാര്യത്തില്‍ അത്ഭുതം നിലനില്‍ക്കുകയാണ്. എന്നാല്‍ ലാമ തുക്ദാം സമാധിയിലാണെന്നു വിശ്വസിക്കുന്നവരാണ് ഏറെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: