തിരുവനന്തപുരം: സംസ്ഥാന പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പതിനാലാമത് ദേശീയ നാടകോത്സവം ഈ മാസം 16 മുതല്‍ 21 വരെ കോഴിക്കോട് നടക്കുമെന്ന് മന്ത്രി കെ.സി. ജോസഫ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 18 നാടകങ്ങള്‍ അരങ്ങേറും. ഇവയില്‍ ഒന്‍പതെണ്ണം മലയാള നാടകങ്ങളാണ്.
മലയാളത്തിനു പുറമേ ഹിന്ദി ബംഗാളി, മണിപ്പൂരി, രാജസ്ഥാനിഭാഷകളിലെ നാടകങ്ങളാണ് അവതരിപ്പിക്കപ്പെടുക. ഒരു ദിവസം മൂന്ന് നാടകങ്ങളാണ് അരങ്ങേറുക. കാവാലം നാരായണപ്പണിക്കര്‍ ചെയര്‍മാനും, റ്റി.എം. എബ്രഹാം, ഡോ. രാജാവാര്യര്‍, ജോഷി മാത്യൂ എന്നിവര്‍ അംഗങ്ങളും കള്‍ച്ചറല്‍ ഡെവലപ്മെന്റ് ഓഫീസര്‍ കണ്‍വീനറുമായ കമ്മറ്റിയാണ് നാടകങ്ങള്‍ തെരഞ്ഞെടുത്ത്.
ദേശീയ നാടകോത്സവത്തിനോടനുബന്ധിച്ച് സാംസ്കാരിക ഘോഷയാത്ര, നാടക സംവിധായകരുമായുള്ള മുഖാമുഖം, സെമിനാറുകള്‍, നാടക സംബന്ധിയായ സിനിമകളുടെ പ്രദര്‍ശനം, നാടകഗാനാവതരണം എന്നിവയും നടക്കും. മന്ത്രി കെ.സി. ജോസഫ് നാടകോത്സവം ഉദ്ഘാടനം ചെയ്യും. മന്ത്രി എം.കെ. മുനീര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എം.ടി.വാസുദേവന്‍ നായര്‍ മുഖ്യാഥിതി ആയിരിക്കും. കാവാലം നാരായണപ്പണിക്കര്‍ മുഖ്യ പ്രഭാഷണം നടത്തും. നാടകോത്സവത്തിന് മുന്നോടിയായി മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ജില്ലാതല നാടകമേളകള്‍ സംഘടിപ്പിക്കും. തെരഞ്ഞെടുത്ത 12 നാടകങ്ങള്‍ ജില്ലാതല മേളയില്‍ അവതരിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: