തിരുവനന്തപുരം : പുരാണ പാരായണ കലാകാരന്മാരെ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന് ആവശ്യപ്പെട്ടു. പുരാണ പാരായണ കലാകാരന്മാരുടെ സെക്രട്ടേറിയറ്റ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാരമ്പര്യ ആരാധനാ ചടങ്ങായ പുരാണ പാരായണം അര്‍ഹമായ ശുദ്ധിയോടെ കാത്തുസൂക്ഷിക്കുന്ന കലാകാരന്മാരെ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്ന് അഡ്വ. കെ. രാജു എംഎല്‍എ പറഞ്ഞു. പുരാണ പാരായണക്കാര്‍ ഉള്‍പ്പെടെയുള്ള കലാകാരന്മാരുടെ പ്രശ്നങ്ങളില്‍ മുഖ്യമന്ത്രി ഇടപെട്ടു പരിഹാരം കാണണമെന്ന് മുന്‍ എംഎല്‍എ ജോണി നെല്ലൂര്‍ അഭിപ്രായപ്പെട്ടു.
അഖിലകേരള പുരാണ പാരായണ കലാസംഘടനയുടെ സംസ്ഥാന പ്രസിഡന്റ് വാക്കനാട് രാധാകൃഷ്ണന് സെക്രട്ടേറിയറ്റ് പടിക്കല്‍ ധര്‍ണയ്ക്ക് നേതൃത്വം നല്കി. മുടങ്ങിക്കിടക്കുന്ന ക്ഷേമ പെന്ഷന് പുനഃസ്ഥാപിക്കുക, കലാകാരന്മാരെ ഇഎസ്ഐ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, ചിങ്ങം ഒന്ന് മലയാള ഭാഷാദിനമായി ആചരിക്കുക, ക്ഷേമനിധിയുടെ പ്രവര്‍ത്തനം കുറ്റമറ്റതാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിച്ച പ്രകടനത്തിന് കരുമം സുന്ദരേശന്, വാക്കനാട് രാധാകൃഷ്ണന്, വാസുമുഖത്തല, കാക്കക്കോട്ടൂര്‍ മുരളി, ഏരൂര്‍ രാജന്‍സ്വാമി, പുനലൂര്‍ രാജന്, അംബികാ സുകുമാരന്‍, നെയ്യാറ്റിന്‍കര സരോജം, കരുനാഗപ്പള്ളി സരസമ്മ, കോന്നി വിജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: