ന്യൂദല്‍ഹി: കള്ളപ്പണക്കേസില്‍ നാണംകെട്ടതിനു പുറകേ കള്ളു വിതരണം നടത്തി വോട്ടു നേടാനും ആം ആദ്മി പാര്‍ട്ടി ശ്രമം. സംഭവം പുറത്തായതോടെ ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ ആകെ നാണം കെട്ടു.
ദല്‍ഹി തെരഞ്ഞെടുപ്പില്‍ വോട്ടു പിടിക്കാന്‍ വിതരണത്തിനു തയ്യാറാക്കിയിരുന്ന 8,000 കുപ്പി മദ്യമാണ് ഉത്തം നഗറില്‍ നിന്ന് പോലീസ് പിടികൂടിയത്. ഉത്തം നഗറിലെ എഎപി സ്ഥാനാര്‍ത്ഥി നരേഷ് ബല്യാന്റെ തെരഞ്ഞെടുപ്പാവശ്യത്തിനു കൊണ്ടുവന്നതാണ് ഈ മദ്യമെന്ന് പോലീസ് വിശദീകരിച്ചു.
നരേഷ് നിലവില്‍ സൗത്ത് ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ നവാഡായില് നിന്നുള്ള കൗണ്‍സിലറാണെന്ന് പോലീസ് ജോയിന്റ് കമ്മീഷണര്‍ രവീന്ദ്ര യാദവ് പറഞ്ഞു.
ജനുവരി 30-നാണ് 8,000 കുപ്പി മദ്യം പോലീസ് പിടികൂടിയത്. ബല്യാനെ ചോദ്യം ചെയ്തെങ്കിലും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: