തൃപ്രയാര്‍: മതംമാറിയ ഹൈന്ദവസമൂഹത്തിന്റെ മൗലിക അവകാശമാണ് ഘര്‍വാപസിയെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികലടീച്ചര്‍ റഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ മതവിഷയങ്ങളില്‍ അഭിപ്രായം പറയരുത്.
രാഷ്ട്രീയമല്ല മതവിശ്വാസമെന്നും ഘര്‍വാപസിക്ക് രാഷ്ട്രീയ നിറം നല്‍കുന്നതിന് പിറകില്‍ ഗൂഢശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. വിശ്വഹിന്ദുപരിഷത്തിന്റെ സുവര്‍ണ്ണജയന്തിയോടനുബന്ധിച്ച് തൃപ്രയാറില്‍ നടന്ന ഹിന്ദുമഹാസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ശശികല ടീച്ചര്‍.
കേരളത്തിലെ തെക്ക്ഭാഗം ഒരു വിഭാഗവും വടക്കു ഭാഗം മറ്റൊരു വിഭാഗവുമാണ് നിയന്ത്രിക്കുന്നത്. മതമാണ് ഇവരെ നയിക്കുന്നത്. ഇത്രയും നാള് മതന്യൂനപക്ഷങ്ങള്‍ ഗോളിയില്ലാത്ത പോസ്റ്റിലേക്ക് ഗോളടിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിന് മാറ്റം വന്നു കഴിഞ്ഞു. അനുഭവത്തില്‍ നിന്ന് പാഠങ്ങള്‍ പഠിച്ച ഹൈന്ദവ ജനത ഒന്നിച്ചിരിക്കുന്ന കാലഘട്ടമാണിതെന്നും ശശികല ടീച്ചര്‍ പറഞ്ഞു.
ഹിന്ദുഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ജാതീയ ഉന്മൂലനപ്രവര്ത്തനത്തിന് ആക്കംകൂട്ടണമെന്നും രാജ്യത്തിന്റെ സുരക്ഷ സൈനികര്‍ക്ക് മാത്രമല്ല സമാജത്തിന്റെകൂടി കര്‍ത്തവ്യമാണെന്നും സമ്മേളനത്തില്‍ ആമുഖഭാഷണം നടത്തിക്കൊണ്ട് വിശ്വഹിന്ദുപരിഷത്ത് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കെ.വി. മദനന് അഭിപ്രായപ്പെട്ടു.
ഹിന്ദുമഹാസമ്മേളനം സ്വാഗതസംഘം അദ്ധ്യക്ഷന്‍ ഡോ. വിഷ്ണുഭാരതീയ സ്വാമികളുടെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനം വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ബി.ആര്. ബലരാമന് ഉദ്ഘാടനം ചെയ്തു. സാംസ്കാരിക കലാ കായിക രംഗങ്ങളില്‍ മികവു തെളിയിച്ച വ്യക്തികളെ ചടങ്ങില്‍ ആദരിച്ചു. വിവിധ സംഘടനാ പ്രതിനിധികള്‍ ആശംസകള്‍പ്പിച്ച് പ്രസംഗിച്ചു. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ സുനില്‍കുമാര്‍ സ്വാഗതവും വി.എച്ച്പി ജില്ലാ സെക്രട്ടറി സി.കെ.മധു നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: