കൊച്ചി: ബാര്‍ കോഴക്കേസില്‍ അന്വേഷണം വൈകിപ്പിക്കുന്നത് ബാറുടമ ബിജു രമേശ് ആണെന്ന് സംസ്ഥാന സര്‍ക്കാര്‍. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇത്തരമൊരു വാദം ഉന്നയിച്ചത്.എല്ലാ ദിവസവും ഒരോ പുതിയ വെളിപ്പെടുത്തലുമായി ബാറുടമ ബിജു വരുന്നതും ബാറുടമകള്‍ പലരും പലപല കാര്യങ്ങള്‍ പറയുന്നതുമാണ് മന്ത്രി കെഎം മണിക്കെതിരായ വിജലന്‍സ് അന്വേഷണത്തിന്റെ വേഗത കുറയ്ക്കുന്നത്. എജി കെ.പി. ദണ്ഡപാണി കോടതിയില്‍ പറഞ്ഞു.
കെ.എം. മാണിക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആര്‍എസ്പി നേതാവ് എവി താമരാക്ഷന്‍ സമര്‍പ്പിച്ച പൊതുതാല്പര്യഹര്ജി പരിഗണിക്കവേയാണ് അഡ്വക്കേറ്റ് ജനറല്‍ ഇങ്ങനെ പറഞ്ഞത്.ഹര്‍ജിയെ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. നേരത്തെ ഹൈക്കോടതി സിബിഐ അന്വേഷണം എന്ന ആവശ്യം മറ്റൊരു ഹര്‍ജിയില്‍ നിരസിച്ച കാരവും എജി കോടതിയെ ധരിപ്പിച്ചു. ബിജു രമേശ് പുറത്തുവിട്ട ശബ്ദരേഖകളുടെ വിശ്വാസ്യതയും പരിശോധിക്കണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.
ആക്ടിംഗ് ചീഫ്ജസ്റ്റിസ് അശോക് ഭൂഷണ്, ജസ്റ്റിസ് എ.എം. ഷെഫീക്ക് എന്നിവര്‍ അടങ്ങുന്ന ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കെ.എം. മാണിയെ സഹായിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് ഹര്ജിക്കാരന് ബോധിപ്പിച്ചു. ബാര്‍ കോഴക്കേസില്‍ അഴിമതി നടന്നതായി കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാമെന്നും അഴിമതി സമൂഹ മനസാക്ഷിയെ ഞെട്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കെ.എം. മാണിക്ക് ഉന്നത സ്വാധീനം ഉണ്ടെന്നും എജി, ഗവണ്മെന്റ് പ്ലീഡര്‍മാര്‍ ഉള്‍പ്പെടെയുള്ള സുപ്രധാന നിയമനങ്ങള്‍ നടത്തിയ മന്ത്രി മാണിക്കെതിരെ കാര്യക്ഷമമായ അന്വേഷണം നടക്കില്ലെന്നും ഹര്ജിക്കാരന് ബോധിപ്പിച്ചു. ഹൈക്കോടതി ഹര്‍ജി വിധി പ്രസ്താവിക്കാന്‍ മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: