ലഖ്നൗ : മുന്‍ ഉത്തര്‍പ്രദേശ് ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ബ്രിജ്ലാല് ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടിയുടെ സംസ്ഥാനത്തിന്റെ ചുമതല വിഹിക്കുന്ന ഓം മാഥുറിന്റേയും മറ്റ് മുതിര്‍ന്ന നേതാക്കളുടേയും സാന്നിദ്ധ്യത്തിലാണ് അംഗത്വമെടുത്തത്. മുന്‍ ഐപിഎസ് ഓഫീസര്‍ കിരണ്‍ബേദി ബിജെപിയില്‍ ചേര്‍ന്നതിനു പിന്നാലെയാണ് ബ്രിജ്ലാലിന്റേയും പ്രവേശനം.
സര്‍വ്വീസില്‍ ഇരിക്കുമ്പോള്‍ ഉരുക്കുമുഷ്ടിയോടെയാണ് ബ്രിജ്ലാല് കുറ്റകൃത്യങ്ങളെ നേരിട്ടത്. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജിവിതത്തിന്റെ അദ്ധ്യായമാണ് ഇവിടെ തുറക്കുന്നത്.
നരേന്ദ്രമോദിയ്ക്കു കീഴില്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്താന്‍ ആഗ്രഹിക്കുന്നതിനാലാണ് ബ്രിജ്ലാല് പാര്‍ട്ടിയില്‍ അംഗമായതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ലക്ഷ്മികാന്ത് ബാജ്പയ് അറിയിച്ചു. ബ്രിജ്ലാലിന്റെ പാര്‍ട്ടി പ്രവേശനം സംസ്ഥാനത്തെ ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഓം മാഥുര്‍ അറിയിച്ചു.
1997 ബാച്ച് ഐപിഎസ് ഓഫീസറായ ബ്രിജ്ലാല് കഴിഞ്ഞ നവംബറിലാണ് ജോലിയില്‍ നിന്നും വിരമിച്ചത്. ഇതുകൂടാതെ മറ്റൊരു ഐപിഎസ് ഉദ്യോഗസ്ഥനായ ഗ്യാന്‍ സിംങ്, മുന്‍ എംഎല്‍എ രാജേന്ദ്രസിംങ് എന്നിവര്‍ അടുത്തിടെ സംസ്ഥാനത്തുവെച്ചു നടന്ന ഒരു ചടങ്ങില്‍ ബിജെപി അംഗത്വം എടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: