പാട്ന: മുസാഫര്‍പൂരില്‍ വീടുകള്‍ അഗ്നിക്കിരയാക്കിയ സംഭവത്തില്‍ 14 പേരെ പോലീസ് അറസ്റ്റു ചെയ്തു. സംഭവത്തില്‍ മൂന്ന് പേര് കൊല്ലപ്പെട്ടിരുന്നു. പാട്നയില്‍ നിന്നും 55 കിലോ മീറ്റര്‍ അകലെയാണ് മുസാഫര്‍പൂര്‍. രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ ഭാഗമായിരുന്നു ആക്രമണ സംഭവങ്ങള്‍.
ദിവസങ്ങള്‍ക്ക് മുമ്പ് മുസാഫര്‍പൂരില്‍ നിന്നും ഒരു പെണ്‍കുട്ടി മറു വിഭാഗത്തിലെ ഒരു യുവാവിന്റെ കൂടെ ഒളിച്ചോടിയതിനെ തുടര്‍ന്നാണ് സംഭവങ്ങളുടെ തുടക്കം. തുടര്‍ന്ന് യുവാവിനെ കാണാതാവുകയും പിന്നീട് ഞായറാഴ്ച മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഒരു സംഘമാളുകള്‍ പെണ്‍കുട്ടിയുടെ ഗ്രാമം ആക്രമിക്കുകയും വീടുകള്‍ക്കും വാഹനങ്ങള്‍ക്കും തീവയ്ക്കുകയുമായിരുന്നു. പൊള്ളലേറ്റ് മൂന്നു പേര് മരിച്ചിരുന്നു.
സംഭവത്തെ തുടര്‍ന്ന് നിരവധി ആളുകള്‍ ഗ്രമാത്തില്‍ നിന്ന് ഓടിപ്പോയിരുന്നു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് പോലീസ് അറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: