കൊല്‍ക്കത്ത: ബംഗാളിലെ ബര്‍ദ്വാനില്‍ വാഹനപരിശോധനയ്ക്കിടെ പോലീസ് 3000 ജലാറ്റിന്‍ സ്റ്റിക്കുകള്‍ പിടിച്ചെടുത്തു. ബിര്‍ബൂം ജില്ലയിലേക്ക് കടത്തുകയായിരുന്ന ജലാറ്റിന്‍ സ്റ്റിക്കുകളാണ് മങ്കര്‍ എന്ന സ്ഥലത്തുള്ള പാലത്തില്‍ വച്ച് പോലീസ് പിടിച്ചെടുത്തത്.
200 എണ്ണം വീതമുള്ള 15 ചാക്കുകളിലാക്കിയാണ് ജലാറ്റിന്‍ സ്റ്റിക്ക് കടത്താന്‍ ശ്രമിച്ചത്. പോലീസ് പരിശോധനയ്ക്കിടെ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഡ്രൈവര്‍ അബ്ദുള്‍ ഖാദര്‍ ഷെയ്ക്കിനെ പോലീസ് ഓടിച്ചിട്ടു പിടിച്ചതായി ബര്‍ദ്വാന്‍ എസ്പി എസ്.എം.എച്ച് മീര്‍സ പറഞ്ഞു.
47 കാരനായ ഷെയ്ക്ക് ജാമുരിയ പോലീസ് സ്റ്റേഷനു കീഴിലെ ഹിസല്ഗ്ര ഗ്രാമവാസിയാണ്. ഒഡീഷയിലെ ബലേശ്വറില്‍ നിന്ന് ബീര്‍ബൂം ജില്ലയിലെ പാഞ്ച്ലയിലേക്കാണ് ജലാറ്റിന്‍ സ്റ്റിക്കുകള്‍ കടത്താന്‍ ശ്രമിച്ചതെന്ന് പ്രാഥമി ചോദ്യം ചെയ്യലില്‍ ഷെയ്ക്ക് പറഞ്ഞതായി പോലീസ് അറിയിച്ചു.
ഷെയ്ക്കിനെ ദുര്‍ഗാപൂരിലെ എസ്ഡിജെഎം കോടതിയില്‍ ഹാജരാക്കി. ബിജെപി പ്രവര്‍ത്തകരെ തൃണമൂല്‍ ഗുണ്ടകള്‍ ആക്രമിച്ച ബീര്‍ബൂം മാക്രയിലേക്കാണോ ഈ സ്റ്റിക്കുകള്‍ കൊണ്ടുപോകാന്‍ ശ്രമിച്ചതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: