ന്യൂദല്‍ഹി: 1995ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉരുക്കു നഗരമായ ജംഷഡ്പൂര്‍ പിടിക്കാന്‍ അന്നത്തെ ദേശീയഅദ്ധ്യക്ഷന്‍ എല്‍. കെ അദ്വാനി നിയോഗിച്ചത് ടാറ്റായുടെ ഉരുക്കുനിര്‍മ്മാണ നഗരത്തിലെ ഒരു ചുമട്ടു തൊഴിലാളിയെ. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയേയും ബിജെപിയിലെ വിമത സ്ഥാനാര്‍ത്ഥിയെയും തോല്‍പ്പിച്ച് സീറ്റ് പിടിച്ചെടുത്ത ആ നേതാവ് ഇരുപതു വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ സംസ്ഥാന മുഖ്യമന്ത്രി പദത്തിലേറുകയാണ്.
ചുമട്ടുതൊഴിലാളിയില്‍ നിന്നും മുഖ്യമന്ത്രി പദത്തിലേക്കെത്തുന്ന ആദ്യവ്യക്തിയാണ് രഘുവര്‍ദാസ്.
ആദ്യതെരഞ്ഞെടുപ്പ് ജയത്തിനു ശേഷം രഘുവര്‍ദാസ് പറഞ്ഞത് തന്റെ പേരിനെ അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ എന്നും ജനങ്ങളുടെ ദാസനായിരിക്കും എന്നാണ്.
അര്ജ്ജുന് മുണ്ടെയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ബിജെപി മുന്നോട്ടുപോകുമ്പോഴും ഏറ്റവും മികച്ച സംഘാടകനായി തിളങ്ങി നിന്നത് രഘുവര്ദാസാണ്. വനവാസി സമൂഹത്തിന് നിര്‍ണ്ണായക സ്വാധീനമുള്ള ഝാര്‍ഖണ്ഡില്‍ സംസ്ഥാന രൂപീകരണം മുതല്‍ അധികാരത്തിലേറിയ 9 മുഖ്യമന്ത്രിമാരും ഗിരിവര്‍ഗ്ഗ വിഭാഗക്കാരായിരുന്നു.
ഇത്തവണ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും അധികം പരിഗണിക്കപ്പെട്ടിരുന്ന അര്ജ്ജുന് മുണ്ട നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെയാണ് രഘുവര്ദാസിന് നറുക്കുവീണത്. എണ്ണയാട്ടി നല്കുന്ന തെളി വിഭാഗത്തില്‍പ്പെട്ട പിന്നോക്കക്കാരനായ രഘുവര്‍ദാസിനെ ഐകൃകണ്ഠേന ബിജെപി എംഎല്‍എമാരുടെ യോഗം തെരഞ്ഞെടുത്തു. വനവാസി വിഭാഗക്കാരനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം വലിയ പ്രക്ഷോഭ പരിപാടികള്‍ വനവാസി സംഘടനകള്‍ നടത്തിവരികയായിരുന്നു.എന്നാല്‍ ഇത്തരം കീഴ്വഴക്കങ്ങള് ആവശ്യമില്ലെന്ന നിലപാടാണ് ബിജെപി ദേശീയ നേതൃത്വം സ്വീകരിച്ചത്.
ജംഷഡ്പൂര്‍ ഈസ്റ്റില്‍ നിന്ന് 70,157 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ ആനന്ദ് ബീഹാരി ദുബെയെ പരാജയപ്പെടുത്തിയ രഘുവര്‍ദാസ് തുടര്‍ച്ചയായ അഞ്ചാമതു തവണയാണ് സീറ്റ് നിലനിര്‍ത്തുന്നത്. മുന്‍ അര്ജ്ജുന്മുണ്ടെ സര്‍ക്കാരില്‍ 2009-10 കാലത്ത് ഉപമുഖ്യമന്ത്രിസ്ഥാനവും വഹിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: