കോട്ടയം: റെയില്‍വേ സോണ്‍ അനുവദിക്കണമെന്ന നിരന്തര സമ്മര്‍ദ്ദത്തിന് പകരമായി കേരളത്തിന് അനുവദിച്ചുതന്ന ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ (സിഎഒ) സംവിധാനം നഷ്ടമായേക്കുമെന്ന് ആശങ്ക. നാലുവര്‍ഷംമുമ്പാണ് സിഎഒ ആയി ഡാനി തോമസ് എന്ന മലയാളി ചുമതലയേറ്റത്.
കേരളത്തിലെ റെയില്‍വേയ്ക്ക് ആവശ്യമായ ഫണ്ട് നേടിയെടുക്കുന്നതിനും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഗതിവേഗം നല്‍കുന്നതിനും നിയമനം ഏറെ സഹായമായിരുന്നു. എന്നാല്‍ ജനുവരിയില്‍ ഡാനി തോമസ് വിആര്‍എസ് എടുക്കുന്നതോടെ ഈ പോസ്റ്റില്‍ ആളില്ലാതാകും. ഇതോടെ ചെന്നൈ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ കീഴിലാകും കേരളം.
ഇത് കേരളത്തിന്റെ റെയില്‍വേ വികസനത്തിന് തിരിച്ചടിയായേക്കാം. റെയില്‍ പാതയിരട്ടിപ്പിക്കലുള്പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ തടസപ്പെടും.
ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പോസ്റ്റിലേക്ക് പുതിയ ആളെ നിയമിക്കേണ്ടത് റെയില്‍വേ ബോര്‍ഡാണ്. സിഎഒ തസ്തിക നിലനിര്‍ത്താന്‍ ബോര്‍ഡില്‍ കടുത്ത രാഷ്ട്രീയ-ഭരണ സമ്മര്‍ദ്ദം ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: