തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ മകന് വി.എ. അരുണ്‍കുമാറിനെതിരെ വീണ്ടും വിജിലന്‍സ് കേസ്.
കയര്‍ഫെഡ് എംഡി ആയിരിക്കെ നടത്തിയ ക്രമക്കേടുകളുടെ പേരിലാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തത്. പൂജപ്പുരയിലെ പ്രത്യേക അന്വേഷണസംഘം എസ്പി എസ്. ശശിധരനാണ് വിജിലന്‍സ് കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചത്.
1999-2001 കാലത്ത് ചേര്‍ത്തലയില്‍ കയര്‍ഫെഡിന്റെ ഗോഡൗണ്‍ നിര്‍മ്മിച്ചതില്‍ സര്‍ക്കാരിനു നഷ്ടം വരുത്തിയെന്നാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നിര്‍മ്മാണ പ്രവൃത്തിയില്‍ 47 ലക്ഷത്തില്‍പ്പരം രൂപയുടെ അഴിമതി നടന്നെന്നാണ് പരാതി.
പിഡബ്ല്യുഡി നിരക്കിനേക്കാള്‍ ഉയര്‍ന്ന തുകയ്ക്ക് കരാര്‍ നല്‍കിയതിലൂടെ സര്‍ക്കാരിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നും എഫ്ഐആറില്‍ പറയുന്നു. അരുണ്‍കുമാര്‍ ഒന്നാം പ്രതിയായ കേസില്‍ കണ്‍സള്‍ട്ടന്റ് പി.കെ. രമേശ് രണ്ടാം പ്രതിയും കോണ്ട്രാക്ടര് മൂന്നാം പ്രതിയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: