ബംഗളൂരു : മുന്‍ കേന്ദ്ര റെയില്‍വേ മന്ത്രിയും ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവുമായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്കെതിരെ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കുറ്റത്തില്‍ ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടു.
കലബുരാഗി സാമാജിക് പരിവര്‍ത്തന്‍ സമിതി ജനറല്‍ സെക്രട്ടറി ബി. ടി. രത്നാകര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ലോകായുക്ത അന്വേഷണത്തിന് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
90 പേജുള്ള പരാതിയില്‍ ഖാര്‍ഗെയ്ക്കെതിരെ 40ഓളം ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.
അസിസ്റ്റന്റ്് എഞ്ചിനീയര്‍ എഞ്ചിനീയര്‍ എന്നീ തസ്തികകള്‍ ഉള്‍പ്പടെ 1427 ഓളം ചട്ട വിരുദ്ധ നിയമനങ്ങള്‍ നടത്തിയെന്നാണ് ഒരാരോപണം.
ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിനായി വിവിധ വര്‍ഷങ്ങളില്‍ സമര്‍പ്പിച്ചിട്ടുള്ള സത്യവാങ്മൂലത്തില്‍ സ്വത്തുവിവരങ്ങള്‍ തെറ്റായാണ് നല്‍കിയത്. 1980ല്‍ സംസ്ഥാന മന്ത്രിസഭയില്‍ റവന്യുവകുപ്പ് മന്ത്രിയായിരുന്നതു മുതല്‍ 2008 വരെയുള്ള കാലയളവില്‍ 50,000 കോടിയോളം രൂപ അനധികൃതമായി സമ്പാദിച്ചെന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഇതില്‍ ചിക്കമംഗളുരു ജില്ലയിലെ 300 ഏക്കര്‍ കാപ്പിത്തോട്ടം അഴിമതിയിലൂടെ സമ്പാദിച്ചതാണെന്നും ആരോപണമുണ്ട്. 1000 കോടിയാണ് ഈ സ്ഥലത്തിന്റെ മതിപ്പുവില. പൂനെ, നാഗ്പൂര്‍, ചെന്നൈ, ഹൈദരാബാദ്, ദല്‍ഹി, ഗോവ, മൈസൂര്‍, കലബുരാഗി എന്നിവിടങ്ങളിലായും ബിനാമി പേരുകളില്‍ സ്വത്ത് സമ്പാദിച്ചതായും ആരോപണം ഉന്നയിക്കുന്നുണ്ട്.
മകളുടെ ഭര്‍ത്താവിന് വന്‍കിട ബിസിനസ് സംരംഭം പടുത്തുയര്‍ത്തുന്നതിനായി എട്ട് കോടിയോളം രൂപയുടെ ധനസഹായം നല്‍കിയതായും പറയുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള പരാതി അഡീഷണല്‍ ജനറല്‍ ഓഫ് പോലീസിന് കര്‍ണ്ണാടക ലോകായുക്ത കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: