വാഷിംഗ്ടണ്‍:കള്ളപ്പണക്കാര്യത്തില്‍ ഭാരതം ലോകത്ത് മൂന്നാം സ്ഥാനത്താണെന്ന് ഗ്ളോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റി എന്ന സംഘടനയുടെ റിപ്പോര്‍ട്ട്.
2012ല്‍ ഏകദേശം ആറുലക്ഷം കോടി രൂപയുടെ കള്ളപ്പണം ഭാരതീയരുടെ കൈവശമുണ്ടെന്നാണ് സംഘടനയുടെ കണ്ടെത്തല്‍.
2003 മുതല്‍ 2012വരെയുള്ള പത്തുവര്‍ഷം കൊണ്ട് കണക്കില്‍പ്പെടാത്ത, ഏകദേശം 28ലക്ഷം കോടിരൂപ പുറംരാജ്യങ്ങളിലെ ബാങ്കുകളിലേക്ക് ഒഴുകിയിട്ടുണ്ട്. ജിഎഫ്ഐയുടെ കണക്കുകള്‍ പറയുന്നു.
കള്ളപ്പണത്തില്‍ ഒന്നാമത് റഷ്യയാണ്. 24957 കോടി ഡോളര്‍. രണ്ടാമത് ചൈനയാണ്, 12286 കോടി ഡോളര്‍.
2012ല്‍ വികസ്വര രാജ്യങ്ങളില്‍ നിന്ന് അഴിമതി, കുറ്റകൃത്യങ്ങള്‍, നികുതിവെട്ടിപ്പ് എന്നിവയ്ക്കുവേണ്ടി പുറത്തേക്ക് ഒഴുകിയ മൊത്തം പണത്തിന്റെ പത്തുശതമാനം ഭാരതത്തിലുള്ളവരുടെ കള്ളപ്പണമാണ്.എച്ച് എസ്ബിസിയുടെ ജനീവ ശാഖയില്‍ മാത്രം 4479 കോടി കള്ളപ്പണം ഉണ്ടെന്ന് കഴിഞ്ഞ ദിവസം, കള്ളപ്പണം കണ്ടെത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷക സംഘം സുപ്രീം കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു.
ഭാരതത്തിനുള്ളില്‍ തന്നെ കണക്കില്‍പെടാത്ത 14958 കോടി രൂപയുണ്ടെന്ന് സംഘം കണ്ടെത്തിയിരുന്നു.കള്ളപ്പണം കണ്ടെത്താനുള്ള തീവ്രശ്രമമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ നടത്തിവരുന്നത്. മോദി സര്‍ക്കാര്‍ വന്നശേഷമാണ് കള്ളപ്പണം കണ്ടെത്താനുള്ള സമിതി രൂപീകരിച്ചതുതന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: