ന്യൂദല്‍ഹി: അപകീര്‍ത്തികരമെന്ന കാരണത്താല്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രചാരണപരസ്യം പിന്‍വലിക്കാന്‍ എഫ്എം റോഡിയോ കമ്പനിയോടു ദല്‍ഹിപോലീസ് ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പില്‍ വോട്ടുചോദിച്ച് എഎപി നല്കിയ പരസ്യമാണ് ദല്‍ഹിപോലീസ് അവര്‍ക്ക് അപകീര്‍ത്തികരമെന്നു കണ്ടെത്തിയത്.
സ്ത്രീസുരക്ഷ സംബന്ധിച്ചാണ് പരസ്യം. ഒരു പെണ്‍കുട്ടി തന്നോട് കുറച്ച് യുവാക്കള്‍ മോശമായി സംസാരിച്ചുവെന്ന് ആദ്യം പരാതി പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കാനാവശ്യപ്പെട്ട് പോലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ കേസെടുക്കാന്‍ വിസമ്മതിച്ചുവെന്നും തെളിവുകൊണ്ടുവരാന്‍ പോലീസ് ആവശ്യപ്പെട്ടുവെന്നും പെണ്‍കുട്ടി പറയുന്നു. ഈ സഥിതിവിശേഷം മാറ്റാന്‍ എഎപിക്ക് വോട്ടുചെയ്യാന്‍ ആവശ്യപ്പെടുന്നതാണ് പരസ്യം.
എന്നാല്‍, ഇത്തരമൊരു പരസ്യം പോലീസ്സേനയെ മോശമാക്കുന്നതാണെന്ന് ദല്‍ഹി പോലീസ് പറയുന്നു. ഈ സാഹചര്യത്തില്‍ പരസ്യസംപ്രേഷണം നിര്‍ത്താന്‍ റേഡിയോ കമ്പനിയോടാവശ്യപ്പെട്ടു. എഎപിയോടും ആവശ്യം ഉന്നയിക്കുമെന്ന് ദല്ഹിപോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പെണ്‍കുട്ടി പറയുന്ന കാര്യം സംഭവിച്ചതാണെങ്കില്‍ പ്രസ്തുത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികയെടുക്കുമെന്നും വക്താവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: