ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ മുസ്ലിങ്ങളായ ഹിന്ദുക്കള്‍ സ്വധര്‍മ്മത്തിലേക്ക് മടങ്ങുന്ന ചടങ്ങുകള്‍ തുടരുമെന്ന് ആര്‍എസ്എസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസത്തെ ആഗ്ര ജില്ലയിലെ പരിപാടിക്ക് ശേഷം ഈ ക്രിസ്തുമസ് ദിനത്തില്‍ അലിഗഡില്‍ വലിയ ആഘോഷം സംഘടിപ്പിച്ചിട്ടുണ്ടെന്ന് ആര്‍എസ്എസ് വ്യക്തമാക്കി.
ആഗ്രയിലെ സംഭവത്തില്‍ ബിജെപിക്ക് പങ്കില്ലെന്ന് യോഗി ആദിത്യനാഥ് എംപി വ്യക്തമാക്കി. എന്നാല്‍ തങ്ങളുടെ പൂര്‍വ്വികരുടെ കുടുംബത്തിലേക്ക് മടങ്ങി വരുന്നവരുടെ ഡിസംബര്‍ 25ലെ ചടങ്ങില്‍ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് മതംമാറ്റമല്ല. സ്വധര്‍മ്മത്തിലേക്കുള്ള മടങ്ങിവരലാണ്. രാജ്യത്ത് ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്കും ഇസ്ലാം മതത്തിലേക്കും കാലാകാലങ്ങളായി മതം മാറ്റിയിട്ടുണ്ട്.
ഇവര്‍ സ്വധര്‍മ്മത്തിലേക്ക് മടങ്ങിവരലാണിതെന്ന് ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരക് മന്മോഹന് വൈദ്യ വ്യക്തമാക്കി.
എന്നാല്‍ ആഗ്ര സംഭവത്തിന്റെ പേരില്‍ സംഘാടകരില്‍ ഒരാളായ കിഷോര്‍ വാത്മീകിയുടെ പേരില്‍ കേസെടുത്തിട്ടുണ്ട്. നിര്‍ബന്ധിത മതംമാറ്റം അനുവദിക്കില്ലെന്ന് ഉത്തര്‍പ്രദേശിലെ ഭരണകക്ഷിയായസമാജ് വാദി പാര്‍ട്ടി നേതാവ് റാം ഗോപാല്‍ വര്‍മ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: