ന്യൂദല്‍ഹി:ഭാരതത്തിന്റെ സാമ്പത്തികവളര്‍ച്ച 2016 ആകുമ്പോള്‍ 6.3 ശതമാനം ആകുമെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്.യുഎന്‍ വേള്‍ഡ് ഇക്കണോമിക് സിറ്റുവേഷന് ആന്‍ഡ് പ്രോസ്പക്ട്സ് 2015 അനുസരിച്ച് ഭാരതത്തില്‍ സാമ്പത്തിക നയപരിഷ്കാരങ്ങള്‍ നടപ്പിലാക്കുമെന്നാണ് കരുതുന്നതെന്നും ബുധനാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ട് പറയുന്നു.
ആഗോള സാമ്പത്തിക വളര്‍ച്ച 3.1 ശതമാനമായി 2015-ലും 3.3 ആയി 2016-ലും വളരുമെന്നാണു റിപ്പോര്‍ട്ടു പറയുന്നത്. 2014-ല്‍ ആഗോള വളര്‍ച്ച 2.6 ശതമാനം ആയിരുന്നു.
ഭാരതത്തില്‍ 2014-ലെ സാമ്പത്തിക വളര്‍ച്ച 5.4 ശതമാനയാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ച 5.9 ആണെന്നാണ് കണക്കാക്കുന്നത്. അടുത്തവര്‍ഷം 6.3 ശതമാനമാകുമെന്ന് റിപ്പോര്‍ട്ടു വിലയിരുത്തുന്നു.
ദക്ഷിണേഷ്യയിലെ സാമ്പത്തിക വളര്‍ച്ചയിലും മുന്നേറ്റമുണ്ട്. 2014-ല്‍ കാണക്കാക്കിയിരുന്നത് 4.9 ശതമാനമായിരുന്നത് 2015-ല്‍ 5.4 ശതമാനവും 2016-ല്‍ 5.7 ശതമാനവും ആകുമെന്നു കണക്കാക്കുന്നു.
”ഈ വളര്‍ച്ചക്ക് ആധാരം ഭാരതത്തിലെ സാമ്പത്തിക വളര്ച്ചതന്നെയായിരിക്കും. മേഖലയിലെ 70 ശതമാനം ഉല്‍പ്പാദനമേഖലയും ഭാരതത്തിന്റേതാണ്. മേഖലയിലെ ഇതരശക്തികേന്ദ്രങ്ങളായ ബംഗ്ലാദേശും ഇറാനും സാമ്പത്തിക വളര്‍ച്ചയ്ക്ക് സഹായിക്കുമെന്നു കണക്കാക്കുന്നു,”റിപ്പോര്‍ട്ടു പറയുന്നു.
ഭാരതത്തിന്റെ സാമ്പത്തിക വളര്‍ച്ച ആറുശതമാനമാകുമെന്ന പ്രവചനം 2008-11 കാലത്തിനു ശേഷം ഇതാദ്യമാണ്. അക്കാലത്ത് 7.3 ശതമാനംവരെ വളര്‍ച്ചാ നിരക്കെത്തിയിരുന്നു. 2012 കാലത്താണ് സാമ്പത്തിക വളര്‍ച്ച 4.7 ശതമാനമായി കുറഞ്ഞത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: