സാംബ: വിഘനവാദികളുടെയും ഭീകരരുടെയും വിലക്കുകളും ഭീഷണികളും തള്ളിയ കശ്മീരി ജനത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയിലേക്ക് ഒഴുകിയെത്തി. ഒന്നര ലക്ഷത്തോളം പേര് റാലികളില്‍ പങ്കെടുത്തെന്നാണ് സൂചന.
മൂന്നാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ജമ്മുകാശ്മീരില്‍ ഇന്നലെയാണ് മോദിയെത്തിയത്. ഇതിന് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് ഭീകരര്‍ കശ്മീരില്‍ ആക്രമണം അഴിച്ചുവിട്ടത്. മോദി വരുന്നത് തടയുക കൂടിയായിരുന്നു ലക്ഷ്യം. എന്നാല്‍ ഭീഷണികളെല്ലാം അവഗണിച്ചാണ് പ്രധാനമന്ത്രി ഇന്നലെയെത്തിയത്. ജമ്മുവിലെ സാംബയിലും ശ്രീനഗറലുമായി രണ്ടുസമ്മേളനങ്ങളില് അദ്ദേഹം പ്രസംഗക്കിക്കുകയും ചെയ്തു.രണ്ടിടങ്ങളിലും വന്‍ ജനക്കൂട്ടമാണ് ഉണ്ടായിരുന്നത്. ഒന്നര ലക്ഷത്തോളം പേര് പങ്കെടുത്തെന്നാണ് കണക്കാക്കപ്പെടുന്നത്.
ഇത്രയും പേര് എത്തിയതില്‍ അദ്ദേഹം പ്രസംഗത്തില്‍ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. അടല്‍ ബിഹാരി വാജ്പേയിയുടെ കശ്മീരിനെപ്പറ്റിയുള്ള കാഴ്പ്പാട് വിശദീകരിച്ചാണ് മോദി പ്രസംഗം തുടങ്ങിയത്. അദ്ദേഹം തുടങ്ങിവച്ചത് മുന്നോട്ടുകൊണ്ടുപോകുകയാണ് തന്റെ ദൗത്യമെന്നും മോദി പറഞ്ഞു.
ഭീകരരുടെ ഭീഷണിയില്‍ കഴിയുന്ന ജനങ്ങൡ ധൈര്യം പകരാനും അദ്ദേഹം ശ്രദ്ധിച്ചു. ബുളളറ്റിനെ ബാലറ്റ്കൊണ്ട് നേരിട്ടവര്‍ എന്നാണ് കശ്മീരി ജനതയെ അദ്ദേഹം പ്രകീര്‍ത്തിച്ചത്.
പരമ്പരാഗത കശ്മീരി വേഷമായ ഫെറാന്‍ ധരിച്ചാണ് മോദി ശ്രീനഗറില്‍ എത്തിയത്. അവിടെ ഷേര്‍ ഇ കാശ്മീര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലായിരുന്നു സമ്മേളനം.
സ്ഥാനമേറ്റ് ആറു മാസത്തിനുള്ളില്‍ ഇത് ആറാം തവണയാണ് മോദി ജമ്മുകശ്മീര്‍ സന്ദര്‍ശിക്കുന്നത്. പ്രധാനമന്ത്രിയുടെ തുടര്‍ച്ചയായ സന്ദര്‍ശനം കശ്മീര്‍ ജനതയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുമുണ്ട്. ഇത് വോട്ടെടുപ്പിലും വ്യക്തമായിരുന്നു.
ഇക്കുറി കഴിഞ്ഞ രണ്ടുഘട്ടത്തിലും നല്ല പോളിംഗായിരുന്നു. വിഘടനവാദികളുടെ ഹര്‍ത്താലാഹ്വാനം പോലും തള്ളിയാണ് ജനം വോട്ട് ചെയ്യാന്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: