ന്യൂദല്‍ഹി: ഇറാഖില്‍ നിന്നും മടങ്ങിയെത്തിയ ഐഎസ് അംഗം ആരിഫ് മജീദ് ചാവേര്‍ ബോംബര്‍. എന്‍ഐഎയുടെ ചോദ്യം ചെയ്യലിലാണ് ഇയാള്‍ യഥാര്‍ത്ഥത്തില്‍ ആരാണെന്ന സത്യം വെളിപ്പെടുത്തിയത്.
ഇസ്ലാമിക ഭീകര സംഘടനയായ ഐഎസ്ഐഎസ് മുംബൈയില്‍ നിന്നും റിക്രൂട്ട് ചെയ്ത ആരിഫ് മജീദ് ആണ് ആത്മഹത്യാ ബോംബ് സ്ക്വാഡിലെ അംഗമായിരുന്നെന്ന് വെളിപ്പെടുത്തിയത്. ഇയാള്‍ക്ക് ചാവേര്‍ ആകുന്നതിനുള്ള പ്രത്യേക ആയുധപരിശീലനങ്ങളും ലഭിച്ചിരുന്നു.
സിറിയയില്‍ ഇയാള്‍ മൂന്ന് തവണ സുരക്ഷാസേനക്ക് നേരെ ആത്മഹത്യാബോംബുമായി പാഞ്ഞടുത്തിരുന്നു. എന്നാല്‍ മൂന്ന് തവണയും വിജയം കണ്ടെത്താനായില്ല. ഇറാഖി കുര്ദ്ദുകള്ക്കെതിരെയും, യുഎസ് സൈന്യങ്ങള്ക്കെതിരെയുമുള്ള പോരാട്ടങ്ങളില്‍ വെടിയേറ്റിട്ടുണ്ട്. ബോംബുസ്ക്വാഡ് എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടെ യുദ്ധത്തില്‍ സംഭവിച്ച മുറിവുകളാണ് ശരീരത്തിലുള്ളതെന്നും ആരീഫ് മജീദ് അന്വേഷണ ഏജന്‍സിയോട് പറഞ്ഞു.
മൊസൂള്‍ ഡാമിനായുള്ള ആഗസ്റ്റിലെ യുദ്ധത്തിലും ഇയാള്‍ പങ്കെടുത്തിരുന്നു. വെടിയേറ്റതിനെ തുടര്‍ന്ന് ഐഎസ്ഐഎസ് ഇയാള്‍ക്ക് പാരിതോഷികവും നല്കയിരുന്നു. തുടര്‍ന്ന് ചികിത്സക്കായി തുര്‍ക്കിയിലേക്ക് അയക്കുകയും ചെയ്തു. ഇതിനെതുടര്‍ന്നാണ് നാട്ടിലേക്ക് മടങ്ങുവാന്‍ ആഗ്രഹിച്ചതെന്നും മജീദ് പറഞ്ഞു.
ഐഎസ്ഐഎസ് റിക്രൂട്ട് ചെയ്ത മുബൈയിലെ നാല് യുവാക്കളില്‍ ആരീഫ് മജീദ് മാത്രമാണ് നാട്ടിലെക്ക് തിരിച്ചുവന്നത്. മുംബൈ വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടനെ ഇയാളെ എന്‍ഐഎ കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുദ്ധത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് അവിടെ നില്ക്കാന് പറ്റാത്ത സാഹചര്യത്തിലാണ് ഇയാള്‍ തിരിച്ചുവന്നത്. നേരത്തെ ഇയാളുടെ പിതാവ് മുഖേന നാട്ടിലേക്ക് മടങ്ങിവരാന്‍ ആഗ്രഹമുണ്ടെന്നും വേണ്ട സഹായം ചെയ്യണമെന്നും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: